category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിരോധനം നീക്കി: വിമുക്ത സൈനികരുടെ ആശുപത്രികളില്‍ ബൈബിൾ പ്രദർശിപ്പിക്കാം
Contentവാഷിംഗ്ടണ്‍ ഡി‌സി: നാളുകളായി വിമുക്ത സൈനികരുടെ ആശുപത്രികളിൽ ബൈബിൾ പ്രദർശിപ്പിക്കുന്നതിലുണ്ടായിരുന്ന നിരോധനം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കി. വിമുക്ത സൈനികരുടെ വകുപ്പിന്റെ മുൻപത്തെ നയപ്രകാരമായിരുന്നു ബൈബിളിന് ചാപ്പലുകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. വിവിധ വിമുക്ത സൈനിക ആശുപത്രികളിൽ ക്രിസ്തുമസ് കരോളും, ക്രിസ്തുമസ് ട്രീയും നിരോധിക്കുന്നു എന്ന ആക്ഷേപം സജീവമായിരിന്നു. മതേതര നിലപാട് വേണമെന്ന വ്യാഖ്യാനത്തോടെയായിരിന്നു നീക്കം ചെയ്യല്‍. ഇതിന് പിന്നാലെയാണ് വിമുക്ത സൈനികരുടെ വകുപ്പ് തങ്ങളുടെ നയം തിരുത്തിയത്. നിലവില്‍ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ വിമുക്ത സൈനിക ആശുപത്രികളിൽ വിശ്വാസപരമായ പുസ്തകങ്ങളും, ചിഹ്നങ്ങളും മറ്റും അനുവദിക്കുന്നുണ്ടെന്ന് ഡെയിലി സിഗ്നൽ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. മതപരമായ ചിഹ്നങ്ങളെയും മറ്റും സംബന്ധിച്ച് തങ്ങളുടെ വകുപ്പിന്റെ നയത്തിൽ വ്യക്തത വരുത്താനാണ് പ്രസ്തുത നടപടി സ്വീകരിച്ചതെന്ന് വിമുക്ത സൈനികരുടെ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ വകുപ്പിന്റെ പുതിയ നയങ്ങൾക്കെതിരെ നിരീശ്വരവാദ പ്രസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-08-29 10:44:00
Keywordsബൈബി, വിശുദ്ധ ഗ്രന്ഥ
Created Date2019-08-29 09:43:22