category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'മുസ്ലീം വിരുദ്ധതയില്‍ മാത്രം' ആശങ്ക പ്രകടിപ്പിച്ചുള്ള ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടിനെതിരെ വത്തിക്കാന്‍
Contentജെനീവ: ‘മുസ്ലീം വിരുദ്ധത/ഇസ്ലാമോഫോബിയ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കഴിഞ്ഞ വാരാന്ത്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി (യു.എന്‍.എച്ച്.ആര്‍.സി) പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ നിരാശയും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍. ലോകമെമ്പാടുമായി വിദ്വേഷത്തിനും, വിവേചനത്തിനും, അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുന്നഇതര മതസ്ഥരെ അവഗണിക്കുന്ന റിപ്പോര്‍ട്ട് മതപരമായ വിഭാഗീയതക്കും, ധ്രുവീകരണത്തിനും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയിലേയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേയും വത്തിക്കാന്‍ സ്ഥിര പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിച്ച് മാര്‍ച്ച് 4ന് നടന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ നാല്‍പ്പത്തിയാറാമത് സെഷനിടയില്‍ ചൂണ്ടിക്കാട്ടി. ഒരു മതവിഭാഗത്തിന് മാത്രം പ്രത്യേക ശ്രദ്ധ നല്‍കുന്നത് വിഭാഗീയതയും, അന്താരാഷ്ട്ര സമൂഹത്തിന്റെ ധ്രുവീകരണത്തിനും കാരണമാകുമെന്നു വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങള്‍ മാത്രം നേരിടുന്ന വിവേചനത്തേയും, അക്രമത്തേയും, അവകാശ ലംഘനങ്ങളേയും കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ട് പറയുന്നതെന്നും, അതേസമയം മറ്റ് മതസ്ഥരും നേരിട്ടുകൊണ്ടിരിക്കുന്ന വിദ്വേഷവും, അക്രമവും, അടിച്ചമര്‍ത്തലും അപലപിക്കപ്പെടേണ്ടതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. റിപ്പോര്‍ട്ടിന്റെ വിഷയം ഒരു മതത്തില്‍ മാത്രം പരിമിതപ്പെടുത്തുന്ന സമീപന ശൈലിയില്‍ മാറ്റം വരുത്തണമെന്നും, ഇത്തരത്തിലുള്ള ശൈലി പിന്തുടര്‍ന്നാല്‍ അത് ‘നമ്മള്‍’ എന്നതിന് പകരം ‘അവര്‍’ എന്ന മാനസികാവസ്ഥയിലേക്കെത്തിക്കുമെന്ന മുന്നറിയിപ്പും മെത്രാപ്പോലീത്ത നല്‍കി. മനുഷ്യാവകാശം സംബന്ധിച്ച ആഗോള പ്രഖ്യാപനത്തില്‍ (യു.എന്‍.എച്ച്.ആര്‍.സി) പറഞ്ഞിരിക്കുന്ന പോലെ മതസ്വാതന്ത്ര്യത്തിന്റെ സാര്‍വത്രികത ബഹുമാനിക്കപ്പെടേണ്ടതാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കോവിഡ് പകര്‍ച്ചവ്യാധി കാരണം മതസ്വാതന്ത്ര്യം കൂടുതലായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനുഷികാന്തസ്സിന്റെ ഏറ്റവും അന്തര്‍ലീനമായ വശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ പൊതുഅധികാരികള്‍ ബാധ്യസ്ഥരാണെന്ന്‍ ഓര്‍മ്മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ജുര്‍ക്കോവിച്ച് പ്രത്യേക മതവിഭാഗത്തെ മാത്രം പരിഗണിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും, അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശ മേഖലകളെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കിക്കൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസ്താവന അവസാനിപ്പിച്ചത്. ഇസ്ലാമോഫോബിയ വിഷയത്തില്‍ നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള ഐക്യരാഷ്ട്ര സഭ ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂര പീഡനങ്ങളില്‍ പാലിക്കുന്ന നിശബ്ദതയ്ക്കെതിരെ നേരത്തെയും പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരിന്നു. എന്നാല്‍ വിഷയത്തില്‍ ആദ്യമായാണ് പരസ്യമായ പ്രതികരണവുമായി വത്തിക്കാന്‍ രംഗത്തെത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-11 10:22:00
Keywordsവത്തിക്കാ, ഐക്യരാ
Created Date2021-03-11 10:27:24