category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ സുവിശേഷം ദൈവത്തിനായി പ്രചരിപ്പിക്കുന്നവർ: ബിഷപ്പ് ക്രിസ്തുദാസ്
Contentതിരുവനന്തപുരം: കൂടുതൽ മക്കളെ സ്വീകരിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ്. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന്‌ മാതൃകകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അതിരൂപതയിൽ കുടുംബപ്രേഷിത ശുശ്രൂഷ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവന്റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാലും അതിന്‌ മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടത്തുന്നതിന്‌ തുടക്കം കുറിച്ചുക്കൊണ്ട് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. 2021 ആഗസ്റ്റ് 23 തിങ്കളാഴ്ച വെള്ളയമ്പലം സെന്റ്. തെരേസ ദൈവാലയത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ വെള്ളയമ്പലം ഇടവകയിലെ ബിനോജ് മണി, ബ്രിന്ദ ദമ്പതികളുടെ ഏഴാമത്തെ കുഞ്ഞിനും പൂന്തുറ ഇടവകയിലെ മാർക്കോസ് സ്റ്റെല്ല ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിനും മാമോദീസ കർമ്മം നടന്നു. ചടങ്ങിൽ കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. എ ആർ ജോൺ, വെള്ളയമ്പലം ഇടവക വികാരി ഫാ. ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-25 07:28:00
Keywordsമക്കള
Created Date2021-08-25 07:29:38