category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ദൈവാനുഗ്രഹത്തിന്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ
Content52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരിതെളിഞ്ഞു. 87- സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ആപ്തവാക്യം. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജിവിത നിയമം ഈ സങ്കീർത്തനവാക്യത്തിൽ നമുക്കു കണ്ടെത്താൻ കഴിയും. ജീവിതത്തിലെ സർവ്വ ഐശ്വരങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തൻ്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം. ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്. ദാഹിച്ചു വരണ്ട മനുഷ്യനു ജിവൻ്റെ കുളിർമ സമ്മാനിക്കുന്ന ഉറവകൾ ദൈവാനുഗ്രഹത്തിൻ്റെ ഭൂമിയിലെ പ്രതീകമാണ്. ഉറവ വറ്റാത്തിടത്തോളം ജീവനു സുരക്ഷിതത്വമുണ്ട്. ഉറവയില്ലാത്ത കിണർ പൊട്ടക്കിണറായി പരിണമിക്കും. ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകൾ ഒരിക്കലും വറ്റുകയില്ല. സ്നേഹത്തിൻ്റെ ആ ഉറവയിൽ എന്നും ജീവിതത്തിനു സംതൃപ്തി ലഭിക്കും. ഈ ഉറവയിൽ ആശ്രയിക്കുന്ന ആരും നിരാശരാവുന്നില്ല. പുതിയ നിയമത്തിലെ ജോസഫ് ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകളിൽ ജീവൻ്റെ താളം തിരിച്ചറിഞ്ഞവനാണ്. എല്ലാ നന്മകളും പുണ്യങ്ങളും ഉറവ പൊടുന്ന ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവു നമുക്കു മാതൃകയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-07 22:04:00
Keywordsജോസഫ്, യൗസേ
Created Date2021-09-07 22:05:00