category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സഭ കൂടുതൽ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടന്ന് ഫ്രാൻസിസ് മാർപാപ്പ
Contentസ്വവർഗ്ഗഭോഗ പ്രവണതയുള്ളവരുടെ പ്രശ്നത്തിൽ സഭയുടെ കഴിഞ്ഞ കാലങ്ങളിലെ കർക്കശ നിലപാടുകളിൽ ഖേദിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. അർമേനിയായിലെ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങിയ പിതാവ് വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ 'ക്രൈസ്തവരും സഭയും' സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പു പറയേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സഭ മാപ്പു പറയണം എന്ന് ജര്‍മ്മന്‍ കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ് അഭിപ്രായപ്പെട്ടത് പത്രപ്രവർത്തകർ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോളായിരുന്ന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സഭ ഇത്രയും നാള്‍ സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സ്വീകരിച്ചു വന്ന നിലപാട് തിരുത്തണമെന്നും, ഇത്രയും നാള്‍ അവരെ മാറ്റി നിര്‍ത്തിയതില്‍ മാപ്പ് ചോദിക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് പറഞ്ഞത്. 2013-ൽ അദ്ദേഹം മാർപ്പാപ്പയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം നടത്തിയ ഒരു വിദേശയാത്രയിൽ ഇവരെ പറ്റി പറഞ്ഞത് പിതാവ് ആവർത്തിച്ചു. "മറ്റുള്ളവരെ വിധിക്കുവാൻ ഞാനാര്? അതൊരു അവസ്ഥയാണ്. ആ അവസ്ഥയിലുള്ള ഒരാൾ ദൈവത്തെ സ്നേഹിക്കുന്നു എങ്കിൽ, അതിന്റെ ന്യായം വിധിക്കാൻ നമ്മളാര്?" "ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വലയുന്നവരോട് സഭ അനുഭാവപൂര്‍ണമായ നിലപാട് തന്നെ വേണം സ്വീകരിക്കുവാന്‍. സഭയുടെ വിശ്വാസവും അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. അവരെ കൂടി ചേര്‍ത്തു നിര്‍ത്തിയ ശേഷം അവര്‍ക്ക് വൈദികരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണം. ഒരു വ്യക്തിയുടെ പ്രത്യേകതരം 'അവസ്ഥ'യായി ഇതിനെ പരിഗണിക്കണം". മാർപാപ്പ പറഞ്ഞു. ഇവിടെ വിശ്വാസികൾ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്. മാർപാപ്പയുടെ ഈ പ്രസ്താവനയെ ലോക മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയായും ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കാം. ഇവിടെ സ്വവർഗ്ഗവിവാഹം ശരിയാണെന്ന് മാർപാപ്പ പറയുന്നില്ല. സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്. (Aboard the papal plane, Jun 26, 2016)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-27 00:00:00
Keywordsസ്വവർഗ്ഗഭോഗ പ്രവണത, gay, pope francis
Created Date2016-06-27 16:30:30