Content | വത്തിക്കാന്‍ സിറ്റി: ഫെബ്രുവരിയിലെ ആദ്യ ഞായറായ ഇന്നലെ (06/02/22) ഇറ്റലിയിലെ കത്തോലിക്ക സഭ ജീവനു വേണ്ടിയുള്ള നാല്പത്തിനാലാം ദേശീയ ദിനം ആചരിച്ചു. “സകല ജീവനെയും കാത്തുപരിപാലിക്കുക- “ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻ തോട്ടത്തിൽ ജോലിചെയ്യാനും അതിനെ കാത്തുസൂക്ഷിക്കാനും അവിടെയാക്കി” (ഉല്പത്തി 2:15) എന്നതായിരിന്നു ജീവനു വേണ്ടിയുള്ള ദിനാചരണത്തിന്റെ വിചിന്തന പ്രമേയം. ദുർബ്ബലമായ ഓരോ മനുഷ്യജീവനും മൗനമായി സംരക്ഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ഇറ്റലിയിലെ കത്തോലിക്ക മെത്രാന്മാർ പ്രസ്താവിച്ചു.
ഒരു മനുഷ്യനെ സ്വീകരിക്കുകയും അവന് തുണയാകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയോ ധീരതയോടും പ്രത്യാശയോടുകൂടി അവയെ നേരിടാൻ സാധിക്കുകയോ ചെയ്യുന്നതായ നിരന്തര ക്രൈസ്തവാനുഭവത്തെക്കുറിച്ച് മെത്രാൻസംഘം പ്രസ്താവനയിൽ ഓര്‍മ്മിപ്പിച്ചു. കോവിഡ് 19 മഹാമാരി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെക്കുറിച്ചും സൂചിപ്പിച്ച മെത്രാന്മാർ, ഈ മഹാമാരിയുടെ തുടക്കം മുതൽ തന്നെ ജീവൻ രക്ഷഭടന്മാരായി പ്രവർത്തിച്ച സകലരെയും നന്ദിയോടെ അനുസ്മരിക്കുകയാണെന്നും പ്രസ്താവിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D42AhtVGzlU3XPObcjVKFC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|