category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസംയുക്ത സർക്കുലറിലെ തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentകൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 6, 7 തീയതികളിൽ ഓൺലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലനില്‍ക്കുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി. അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ് എന്ന നിലയിൽ കര്‍ദ്ദിനാളും അതിരൂപതയ്ക്കു വേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ് ആന്റണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിലെ (5/2022) തീരുമാനങ്ങൾ അതിരൂപതയിൽ നിയമപരമായി നിലനില്ക്കുന്നതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു. ഇതു സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് പ്രസ്താവന പുറത്തുവന്നിരിന്നു. ഫ്രാൻസിസ് മാർപ്പാപ്പ 2022 മാര്ച്ച് 25-ന് അതിരൂപതയ്ക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യസഭകൾ ക്കായുള്ള കാര്യാലയം ആർച്ച്ബിഷപ് ആന്റണി കരിയിലിന് നൽകിയ കത്തിൽ (Prot. No. 463/2022,dated 1.4.2022: " The Major Archbishop will undoubtedly want to send out a circular in the light of the Papal Letter of 25 March 2022, which should be considered the final decision on the matter".) വ്യക്തമാക്കിയിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജർ ആർച്ച്ബിഷപ്പില് നിക്ഷിപ്തമാണ്. അതിനാൽ 7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണെന്ന് അറിയിക്കുന്നുവെന്ന്‍ പ്രസ്താവനയില്‍ പറയുന്നു. ഓശാന ഞായറാഴ്ച മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത ബലിയര്‍പ്പണ രീതി ആരംഭിക്കുമെന്ന് വ്യക്തമാക്കിയായിരിന്നു സര്‍ക്കുലര്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-08 18:54:00
Keywordsആലഞ്ചേരി
Created Date2022-04-08 21:52:21