category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍ ജെയിംസ് പഴയാറ്റില്‍ ലാളിത്യത്തിന്റേയും വിശുദ്ധിയുടെയും പ്രതിബിംബം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Contentകൊച്ചി: ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആള്‍രൂപമായിരുന്നു ദിവംഗതനായ മാര്‍ ജയിംസ് പഴയാറ്റിലെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. 82 വര്‍ഷത്തെ ഈലോകജീവിതത്തില്‍ 55 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയിലും 38 വര്‍ഷത്തെ മേല്‍പട്ട ശുശ്രൂഷയിലും ഒരേ ലാളിത്യവും വിശുദ്ധിയും കാത്തു സൂക്ഷിക്കാനായി എന്നത് ആ വലിയ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. ഇരിങ്ങാലക്കുട രൂപതയുടെ ആരംഭ ഘട്ടം മുതല്‍ 33 വര്‍ഷം രൂപതയെ നയിച്ച ക്രാന്തദര്‍ശിയും, പ്രഗത്ഭനുമായ ഒരു ഇടയനെയാണ് നമുക്ക് നഷ്ടമായത്. 1955 ല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അജപാലനകാര്യങ്ങളില്‍ സഹായിക്കുന്നതിനായി സുപ്രധാന ദൗത്യം പരിശുദ്ധസിംഹാസനം മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിനെ നിയമിച്ചത് ഈ പ്രാഗത്ഭ്യത്തിന്‍ അംഗീകാരമായിരുന്നല്ലോ. ഇരിങ്ങാലക്കുട രൂപതക്കും ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ മിഷനും രൂപവും ഭാവവും നല്‍കിയ പിതാവിന്റെ ദീര്‍ഘവീക്ഷണം സഭയ്ക്കു മുഴുവനും വലിയ ചാലകശക്തി ആയിരുന്നു എന്നതില്‍ രണ്ടു പക്ഷമില്ല എന്ന് കര്‍ദ്ദിനാള്‍ വിലയിരുത്തി. അഭിവന്ദ്യ പിതാവിന്റ വേര്‍പാടില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ വിശ്വാസികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-12 00:00:00
Keywords
Created Date2016-07-12 11:02:46