Content | “രക്തബന്ധത്താൽ, ഞാനൊരു അൽബേനിയക്കാരി; പൗരത്വത്താൽ ഇന്ത്യക്കാരി; വിശ്വാസത്താൽ ഒരു കത്തോലിക്കാ കന്യാസ്ത്രീ, ദൈവവിളിയാൽ ഞാൻ ലോകത്തിന്റേതാണ്; ഹൃദയത്താലോ, ഞാൻ പൂർണ്ണമായും യേശുവിന്റെ ഹൃദയത്തിന്റേതാണ്”.
മനുഷ്യവർഗ്ഗത്തോട്, പ്രത്യേകിച്ച് ദരിദ്രരിൽ ദരിദ്രരായവരോട് ദൈവത്തിനുള്ള അടങ്ങാത്ത ദാഹത്തിന്റെ പ്രഖ്യാപനമടങ്ങുന്ന ദൗത്യം, ആളത്തത്തിൽ ചെറുതും വിശ്വാസത്തിൽ പാറപോലെയുമായ, കൽകട്ടയിലെ മദർ തെരേസയിലാണ് ഭരമേല്പിക്കപ്പെട്ടത്.
അവർ പ്രഖ്യാപിച്ചു: “ദൈവം ഇന്നും ലോകത്തെ സ്നേഹിക്കുന്നു. ദരിദ്രരോടുള്ള അവന്റെ സ്നേഹവും ദയയും വഹിക്കുവാൻ, അവർ നിങ്ങളേയും എന്നേയും അയച്ചിരിക്കുന്നു”.
ക്രിസ്തുവിന്റെ വെളിച്ചത്താൽ നിറയപ്പെട്ട ഒരാത്മാവായിരുന്നു അവർ-അവനു വേണ്ടി സ്നേഹത്തിന്റെ കനലുകളിൽ ജ്വലിച്ചിരുന്ന ഒരാത്മാവ്! ആത്മാവിൽ കത്തിക്കൊണ്ടിരുന്നത് ഒരേ ഒരാഗ്രഹം-“സ്നേഹത്തിനും ആത്മാക്കൾക്കും വേണ്ടിയുള്ള അവന്റെ ദാഹം ശമിപ്പിക്കുവാനുതകുന്ന ഒരാത്മജ്വലനം!
ദൈവസ്നേഹത്തിന്റെ ദൗത്യവാഹകയായ ഈ പ്രകാശിത ദൂത ജനിച്ചത് 1910 ആഗ്സ്റ്റ് 26-നാണ്-ബാൾക്കൻ ചരിത്രത്തിലെ ഒരു നാൽക്കവലയിൽ സ്ഥിതി ചെയ്തിരുന്ന സ്ക്കോപ്ജെ പട്ടണത്തിൽ. നിക്കോളാ-ദ്രെയിൻ ബൊജാക്സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായിട്ട്. ഗോൺക്സാ ആഗ്നസ് എന്ന മാമോദീസാ നാമധേയം നല്കപ്പെട്ടു. അഞ്ചര വയസുള്ളപ്പോൾ ആദ്യ കുർബ്ബാന സ്വീകരിച്ചു. 1916 നവംബറിൽ സ്ഥിരീകരണ ലേപന കർമ്മം നടത്തി. ആദ്യകുർബ്ബാനാ ദിവസം മുതൽ ആത്മാക്കളോടുള്ള സ്നേഹം അവളിൽ നാമ്പെടുത്തിരുന്നു.
തനിക്ക് എട്ടുവയസ്സുള്ളപ്പോൾ സംഭവിച്ച പിതാവിന്റെ ആകസ്മികമായ മരണം കുടുംബത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടു. നിശ്ചയദാർഡ്യത്തോടും സ്നേഹത്തോടും , തന്റെ മകളുടെ സ്വഭാവരൂപീകരണത്തേയും ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിനേയും സഹായിക്കും വിധം, മാതാവ് കുട്ടികളെ വളർത്തി. താൻ മുടങ്ങാതെ സംബദ്ധിച്ചു കൊണ്ടിരുന്ന സജീവമായ Sacred Heart Jesuit-ഇടവകയുടെ പ്രോൽസാഹനവും, ഗൊണാക്സയുടെ ആത്മീയ നിറവിനെ സഹായിച്ചിട്ടുണ്ട്
ഒരു മിഷനറി ആകാനുള്ള തന്റെ അഭിലാഷത്തിന്റെ പ്രേരണയാൽ, പതിനെട്ടാമത്തെ വയസ്സിൽ ഗൊണാക്സാ വീട് വിട്ടു. 1928 സെപ്റ്റംബറിൽ, അയർലന്റിലെ ‘Sisters Loreto'എന്നറിയപ്പെടുന്ന Institute of the Blessed Virin Mary എന്ന മഠത്തിൽ ചേർന്നു. "St.Therese of Lisieux'-എന്ന വിശുദ്ധയുടെ അനുസ്മരണാർത്ഥം ’Sister Mary Teresa എന്ന പേര് സ്വീകരിച്ച് വൃതവാഗ്ദാനം ചെയ്തു.
1931 മേയിൽ വൃതവാഗ്ദാനം. കഴിഞ്ഞശേഷം, Lorneto Entally സംഘത്തിലേക്ക് അയക്കപ്പെട്ട സിസ്റ്റർ തെരേസാ, പെൺകുട്ടികൾക്കായുള്ള St.Mary's സ്കൂളിൽ അദ്ധ്യാപികയായി. 1937 മെയ് 24ന് നിത്യ വൃതവാഗ്ദാനം -കഴിഞ്ഞ്, അവർ എപ്പോഴും പറയുന്നത് പോലെ, ‘നിത്യതയോളം’, ‘യേശുവിന്റെ മണവാട്ടിയായിത്തീർന്നു. അപ്പോൾമുതൽ, അവർ മദർതെരേസാ എന്ന് വിളിക്കപ്പെടുവാൻ തുട ങ്ങി.
സ്കൂളിലെ അദ്ധ്യാപക ജോലി തുടർന്ന മദർ, 1944-ൽ പ്രിൻസിപ്പലായി.ഗാഢമായ പ്രാർത്ഥനയും, തന്റെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും അഗാധമായ സ്നേഹവുമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു മദർ തെരേസാ. അവരുടെ ലൊരേറ്റോ സഭയിലെ 20 വർഷങ്ങൾ അങ്ങേയറ്റം സന്തോഷകരമായിരുന്നു.
മദർതെരേസയുടെ ഈ കാലഘട്ടത്തിൽ ജീവകാരുണ്യപ്രവർത്തനത്തോടുള്ള ആഭിമുഖ്യം, സ്വാർത്ഥതയില്ലായ്മ, മനോധൈര്യം, കഠിനാധ്വാനത്തിനായുള്ള കഴിവ്, സ്വാഭാവികമായുള്ള സംഘടനാശേഷി- ഇവയെല്ലാം ക്രിസ്തുവിനായുള്ള വിശുദ്ധസമർപ്പണത്തിനായി അവർ സഹപ്രവർത്തകരോടൊത്ത് വിശ്വസ്തതയോടും സന്തോഷത്തോടും കൂടി ജീവിച്ചു തീർത്തു.
വാർഷികധ്യാന യോഗത്തിൽ സംബന്ധിക്കുവാൻ, 1946 സെപ്റ്റംബർ പത്തിലെ, കല്ക്കട്ട മുതൽ ഡാർജിലിങ്ങ് വരെയുള്ള അവരുടെ യാത്രയിലാണ് "ദൈവവിളിക്കുള്ളിലെ ഉൾവിളി" അഥവാ 'ഉൾക്കൊള്ളൽ', അവർക്ക് ലഭിച്ചത്. ആ ദിവസം, സ്നേഹത്തിനും ആത്മാക്കൾക്കും വേണ്ടിയുള്ള യേശുവിന്റെ ദാഹം അവരുടെ ഹൃദയത്തെ പിടിച്ചുകുലുക്കുകയും, ആ ദാഹം ശമിപ്പിക്കുവാനുള്ള അവരുടെ വാഞ്ഛ, സ്വന്തം ജീവിതത്തിന്റെ ഒരു വലിയ പ്രേരകശക്തിയായി മാറുകയും ചെയ്തു. അടുത്ത കുറേ ആഴ്ചകളും മാസങ്ങളും കൊണ്ട്, തന്റെ ഉള്ളിലെ സംഭാഷണങ്ങളിലും ദർശനങ്ങളിലും കൂടി, “സ്നേഹത്തിന്റെ ഉപകരണങ്ങൾ,” “ആ സ്നേഹം ആത്മാക്കളിൽ പ്രസരിപ്പിക്കുമെന്നുള്ള” ദൈവത്തിന്റെ ആഗ്രഹം, യേശു തനിക്ക് വെളിപ്പെടുത്തിത്തന്നു എന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു.
"വരിക എന്റെ വെളിച്ചമായിത്തീരുക!" ദൈവം ആവശ്യപ്പെടുന്നതുപോലെ തോന്നി. ദൈവത്തെ അറിയാത്തതിലുള്ള ദു:ഖവും, സാധുക്കളെ അവഗണിക്കുന്നതിലുള്ള വേദനയും, അവരെ സ്നേഹിക്കാൻ വേണ്ടിയുള്ള ദൈവത്തിന്റെ കാത്തിരിപ്പും ഈ വാക്കുകളിലൂടെ ദൈവം വെളിപ്പെടുത്തുന്നതായി അവർക്ക് തോന്നി. അത്കൊണ്ടാണ് ഒരു പ്രത്യേക ക്രിസ്തീയ മഠം സ്ഥാപിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടത്-"Missionaries of Charity-പാവങ്ങളിലെ പാവങ്ങളുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ടത്.
ഏകദേശം രണ്ടു വർഷത്തെ പരീക്ഷണങ്ങളും വിവേചനപരമായ ആലോചനകളും കഴിഞ്ഞപ്പോഴാണ് മഠം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചത്. അങ്ങനെ 1948 ആഗസ്റ്റ് 17-തീയ്യതി, നീല അരികുള്ള വെളുത്ത സാരി സഭാവസ്ത്രമായി മദർതെരേസാ അണിഞ്ഞു-അങ്ങനെ തന്റെ പ്രിയപ്പെട്ട ലെറെറ്റോ മഠത്തിന്റെ പടികൾ കടന്ന് അവർ അശരണരുടെ ലോകത്തിലേക്ക് കാലെടുത്ത് വച്ചു.
പാറ്റ്നായിലുള്ള Medical Mission Sisters-ൽ ഒരു ഹൃസ്വകാല പഠനം കഴിഞ്ഞശേഷം, മദർ കല്ക്കട്ടയിൽ തിരികെ എത്തി. Little Sisters of the Poor_റുടെ കൂടെ താല്ക്കാലിക താമസം തുടങ്ങി.
ഡിസംബർ 21- ന്! അവർ ജീവിതത്തിൽ ആദ്യമായി ഒരു ചേരിപ്രദേശം സന്ദർശിച്ചു-വീടുകൾ കയറിയിറങ്ങി, കുട്ടികളുടെ വൃണങ്ങൾ കഴുകി വൃത്തിയാക്കി, വഴിയിൽ കിടന്ന ഒരു രോഗിയായ വൃദ്ധനെ ശുശ്രൂഷിച്ചു, പട്ടിണിയും ക്ഷയരോഗവും മൂലം മരിക്കാറായ ഒരു സ്ത്രീയെ പരിചരിച്ചു.
കുർബ്ബാന കൈകൊണ്ട ശേഷമായിരുന്നു അവരുടെ ഒരു ദിവസം ആരംഭിച്ചിരുന്നത്. "ഉപേക്ഷിക്കപ്പെട്ടവരിലും, സ്നേഹിക്കപ്പെടാത്തവരിലും, പരിചരിക്കപ്പെടാത്തവരിലും" ദൈവത്തെ ദർശിച്ച്, അവനെ സ്നേഹിക്കുന്നതിനായി ജപമാലയും കയ്യിലേന്തി അവർ പുറപ്പെട്ടു. കുറേ മാസങ്ങൾക്ക് ശേഷം അവരുടെ പഴയ വിദ്യാർത്ഥികൾ ഒരോരുത്തരായി അവരുടെ കൂടെ കൂടി
1950 ഒക്ടോബർ 7ന് ‘Missionaries of Charity'എന്ന നാമധേയത്തിൽ ഒരു പുതിയ സന്യാസസമൂഹം, കൽക്കട്ടാ അതിരൂപതയിൽ ഔദ്യോഗികമായി പിറവിയെടുത്തു.
1960-കഴിഞ്ഞപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്, മദർ അവരുടെ സിസ്റ്റേഴ്സിനെ അയക്കാൻ തുടങ്ങി . 1965 ഫെബ്രുവരിയിൽ പരിശുദ്ധ പോപ്പ് പോൾ ആറാമൻ മഠത്തിന് “അഭിനന്ദന കൽപ്പന” നല്കുകയും, വെനിസ്വലയിൽ ഒരു മഠം തുറക്കുന്നതിന് പ്രോൽസാഹിപ്പിക്കുയും ചെയ്തു. ഇതേ തുടർന്ന്, റോമിലും ടാൻസാനിയായിലും, അങ്ങനെ ഓരോ ഭൂഖണ്ഡത്തിലും മഠങ്ങൾ ആരംഭിച്ചു. 1980-നും 1990-നും ഇടയിലായി, പഴയ സോവിയറ്റ് യൂണിയൻ, അൽബേനിയ, ക്യൂബ ഉൾപ്പടെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മഠങ്ങൾ തുടങ്ങാൻ മദർ തെരേസക്ക് കഴിഞ്ഞു.
പല തരത്തിൽപ്പെട്ട സാധുക്കളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ കുറേക്കൂടി ഭേതമായ രീതിയിൽ പരിഹരിക്കാൻ:-
1963-ൽ "Missionaries of Charity Brothers"
1976-ൽ “contemplative branch of the Sisters"
1979-ൽ "The Contemplative Brothers"
1984-ൽ ”the Missionaries of Charity Fathers"- എന്നീ സമൂഹങ്ങളും സ്ഥാപിതമായി. അവരുടെ സ്വപ്നം സഭാ പ്രവർത്തകരിൽ മാത്രം ഒതുങ്ങി നിന്നില്ല. “The Co-workers of Mother Teresa", "The sick and suffering Co-workers,-എന്നീ ഉപസംഘടനകളിലൂടെ വിവിധ രാജ്യക്കാരായവരുമായി, മദർ തെരേസ തന്റെ പ്രാർത്ഥനശീലവും , ലാളിത്യവും, സമർപ്പണവും, എല്ലാത്തിനുമുപരിയായി, തന്റെ സ്നേഹമസൃണമായ ദൈവിക ദൗത്യവും പങ്കുവച്ചു. ഒരാത്മീയ ഉണർവിൽ, “The Lay Missionaries of Charity-അൾമായർക്ക് വേണ്ടി തുടങ്ങി. പല വൈദികരുടെയും ആവശ്യപ്രകാരം, 1981-ൽ, "The Corpus Christi Movement for Priests," എന്ന വിശുദ്ധിയുടെ ഒരെളിയ പ്രതിഭലനം”-എന്ന നിലയിൽ ആരംഭിച്ച്, തന്റെ കൃപാ പ്രസരണവും ആത്മീയ ചൈതന്യവും, സന്നദ്ധ സേവകർക്കായി വിട്ടുകൊടുത്തു.
പ്രവർത്തനങ്ങളെല്ലാം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ, ലോകശ്രദ്ധ മദർതെരേസയിലേക്ക് തിരിഞ്ഞു; അവാർഡുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. 1962-ലെ പത്മശ്രീ അവാർഡ്, 1979-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നീ അത്ത്യുന്നത ബഹുമതികൾ! ഇതോട് കൂടി, മാദ്ധ്യമ ശ്രദ്ധ പൂർണ്ണമായും അവരിലേക്ക് കേന്ദ്രീകരിക്കുവാൻ തുടങ്ങി. അങ്ങനെ, “ദൈവമഹത്വത്തിനും, സാധുക്കളുടെ നാമത്തിലും”, അവർക്ക് രണ്ടും കിട്ടാൻ തുടങ്ങി-“സമ്മാനാർഹമായ നേട്ടങ്ങളും, നോട്ടങ്ങളും”.
സ്നേഹിക്കുന്നതിന്റെ സന്തോഷം, ഓരോ മനുഷ്യജീവിയുടേയും മഹത്വവും അന്തസ്സും, ഒരോ ചെറിയ കാര്യങ്ങൾ പോലും വിശ്വസ്ത്തയോടെ ചെയ്യുന്നതിന്റെ വില, ഇതിലൂടെ, ദൈവവുമായുള്ള അതിരു കവിഞ്ഞ സൗഹൃദത്തിന്റെ മേന്മ- ഇവകളുടെ എല്ലാം സാക്ഷി പത്രമായിരുന്നു മദറിന്റെ ജീവിത ചക്രം!
എന്നാൽ, മരണ ശേഷം മാത്രം വെളിപ്പെട്ട ഒരു ധീര മുഖം കൂടി ഈ മഹതിയായ സ്ത്രീക്ക് ഉണ്ടായിരുന്നു. എല്ലാവരിലും നിന്നും, അവരുമായി ഏറ്റവും അടുത്തുള്ളവരിൽ നിന്ന് പോലും മറഞ്ഞിരുന്ന ഒരു സത്യം-ദൈവത്തിൽ നിന്നും വേർപ്പെട്ടു പോയി എന്ന അഗാധവും വേദനാജനകവും സ്ഥായി ആയതുമായ അന്തരാത്മാവിലെ ഒരു തോന്നൽ-ദൈവസ്നേഹത്തിനായുള്ള എന്നന്നേക്കും വർദ്ധിച്ചുകൊണ്ടിരുന്ന ആകാംക്ഷയിൽ കഴിഞ്ഞിരുന്നെങ്കിലും അവനാൽ തിരസ്ക്കരിക്കപ്പെട്ടെന്ന തോന്നൽ. ഈ ആന്തരിക അനുഭവത്തെ, അവർ ‘അന്ധകാരം’ എന്ന് വിളിച്ചു. സാധുക്കൾക്ക് വേണ്ടി ജീവിതം തുടങ്ങിയതു മുതൽ അവസാനം വരെ അനുഭവിച്ച അവരുടെ ആത്മാവിലെ ‘കാളരാത്രി’, ദൈവവുമായി ഒന്നാകാനുള്ള അതിയായ ശ്രമത്തിലേക്ക് നയിച്ചു. സ്നേഹിക്കുവാനുള്ള യേശുവിന്റെ കത്തുന്ന കാത്തിരിപ്പിൽ നിഗൂഢമായി പങ്ക് ചേരാനും, ദുരിതപൂർണ്ണരുടെ നിരാശ്രയ ബോധത്തിൽ ഭാഗഭാക്കാകാനും ‘ഈ അന്ധകാരം’, അവരെ സഹായിച്ചിരുന്നു.
ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ പോലും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നിട്ടും, മഠത്തിന്റെ ഭരണകാര്യങ്ങളും, സാധുക്കളുടെ സഹായവും, സഭയുടെ പ്രവർത്തനങ്ങളും, അവർ തുടർന്നു കൊണ്ടേയിരുന്നു.
1997-ആയപ്പോഴേക്കും, സിസ്റ്റേഴ്സിന്റെ എണ്ണം 4000-ത്തോളം എത്തി; 610 മഠങ്ങൾ 123 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.
1997-മാർച്ചിൽ, തന്റെ പുതിയ പിൻഗാമിയെ ‘superior General of the Missionaries of Charity-ആയി വാഴിച്ച ശേഷം ഒരു വിദേശ യാത്രകൂടി ചെയ്തു. പോപ്പ് ജോൺ പോൾ രണ്ടാമനുമായുള്ള അവസാന കൂടിക്കാഴ്ചക്ക് ശേഷം , കല്ക്കട്ടയിലേക്ക് മടങ്ങി, സന്ദർശകരെ സ്വീകരിച്ചും , സിസ്റ്റേഴ്സിനെ ഉപദേശിച്ചും അവസാന ആഴ്ചകൾ ചിലവഴിച്ചു.
1997 സെപ്റ്റംബർ 5ന് മദർ തെരേസായുടെ ഇഹലോക വാസം അവസാനിച്ചു.
ഇന്ത്യ ഗവണ്മെന്റ് ദേശീയബഹുമതി നൽകി സംസ്കാര ചടങ്ങ് നടത്തി. ശരീരം The mother House of the Missionaries of Charity-യിൽ അടക്കി.
വളരെ പെട്ടന്ന് അവരുടെ കബറിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറി, പണക്കാരും പാമരരും, എല്ലാ മത വിഭാഗത്തില്പെട്ടവരും അവിടെ പ്രാർത്ഥന അർപ്പിച്ചുകൊണ്ടിരിക്കുന്നു.
കുലുങ്ങാത്ത വിശ്വാസത്തിന്റേയും തോല്പ്പിക്കാനാവാത്ത പ്രത്യാശയുടേയും, അനതിസാധാരനമായ ജീവ കാരുണ്യത്തിന്റേയും സാക്ഷി പത്രം ബാക്കി വച്ചിട്ട് മദർ തെരേസാ കടന്ന് പോയി.
“വരിക എന്റെ വെളിച്ചമാകുക” എന്ന യേശുവിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുക വഴി അവർ ഒരു ജീവകാരുണ്യ മിഷനറി ആയിത്തീർന്നു- “പാവങ്ങളുടെ അമ്മ”യായിത്തീർന്നു. ലോകത്തിന് അനുകമ്പയുടെ പ്രതിബിംബം ആയിത്തീർന്നു. ദൈവത്തിന്റെ സ്നേഹത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെ സാക്ഷിയായ ചിരംജ്ഞീവിയായിത്തീർന്നു.
മരിച്ച് രണ്ടു വർഷത്തിനുള്ളിൽ മദർ തെരേസയുടെ വിശുദ്ധിയുടെ വ്യാപകമായ പ്രസിദ്ധിയും, പ്രാർത്ഥിച്ചവർക്ക് ലഭിച്ച ഉപകാരഫലങ്ങളെപറ്റിയുള്ള അറിയിപ്പുകളും പരിഗണിച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖാപിക്കൽ നടപടികൾ ആരംഭിക്കുവാൻ പോപ്പ് ജോൺ പോൾ രണ്ടാമൻ അനുവാദം നൽകി.
അദ്ദേഹം 2003 ഒക്ടോബർ 19-ന് മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
|