category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അംഗോളയിലെ പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ പങ്കുചേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Contentലുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ കാര്‍മ്മികത്വം വഹിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. പാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ആര്‍ച്ച് ബിഷപ്പ് ജർമാനോ പെനമോട്ടിന്റെ മെത്രാഭിഷേകത്തിനായാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി രാജ്യത്തെത്തിയത്. ശനിയാഴ്ച ഒന്തിജീവയിൽവെച്ചായിരുന്നു മെത്രാഭിഷേക കർമ്മം. പരമ്പരാഗത വസ്ത്രം ധരിച്ച സന്യാസിനികളും മറ്റും പാട്ടും നൃത്തവും കരഘോഷവുമായാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കു വരവേല്‍പ്പ് നല്‍കിയത്. വെള്ളിയാഴ്ച ലുവാണ്ടയിൽ എത്തിയ കർദ്ദിനാൾ പരോളിൻ പ്രാദേശിക സഭയുടെയും അങ്കോളയുടെ സർക്കാരിൻറെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പയുടെ ആശംസ അറിയിക്കുകയും ചെയ്തു. പാപ്പയുടെ അംഗോള സന്ദർശനത്തെക്കുറിച്ച് കർദ്ദിനാൾ പരോളിനോട് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് പാപ്പ അത് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. നാട്ടിൽ നിന്നുള്ള ആദ്യത്തെ അപ്പസ്തോലിക് നൂൺഷ്യോയുടെ സ്ഥാനാരോഹണത്തിൽ അംഗോളൻ സഭയോടൊപ്പം താനും സന്തോഷിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു. നിരവധി തവണ ആഫ്രിക്ക സന്ദർശിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പരോളിൻ ഇതാദ്യമായാണ് അംഗോള സന്ദർശിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജൂൺ പതിനാറിനാണ് പാക്കിസ്ഥാനിലെ അപ്പസ്തോലിക് നുൺഷ്യോയായി ജർമാനോയെ പാപ്പ നാമനിർദ്ദേശം ചെയ്തത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-14 13:12:00
Keywordsഅംഗോള
Created Date2023-08-14 13:13:05