category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ
Contentവേളാങ്കണ്ണി: ഭാരതത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും. 29നു വൈകുന്നേരം 5.45നു തഞ്ചാവൂരിലെ മുൻ ബിഷപ്പ് ഡോ. എം. ദേവദാസ് അംബാസ്, രൂപത അഡ്മിനിസ്ട്രേറ്റർ ഡോ. എൽ. സഹയാരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് ബസിലിക്ക ഓഡിറ്റോറിയത്തിൽ തമിഴിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. 30 മുതൽ സെപ്റ്റംബർ ഏഴുവരെ ബസിലിക്ക ദേവാലയത്തിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. പ്രഭാതനക്ഷത്രം പളളിയിൽ രാവിലെ 7.15നു മറാത്തിയിലും രാവിലെ ഒമ്പതിന് മലയാളത്തിലും 10ന് തമിഴിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാൾ കുർബാന രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാ ജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാ രിയും വൈസ് റെക്ടറുമായ ഫാ. എസ്. അർപുതരാജ് പറഞ്ഞു. തിരുനാളിനു വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതയുടെ പ്രൊക്യു റേറ്റർ ഫാ. ഡി. ഉഴകനാഥനും റെക്ടർ സി. ഹൃദയരാജും പറഞ്ഞു. 27 മുതൽ പ്രത്യേക ബസ് സംവിധാനങ്ങൾ വിവിധ ഭാഗങ്ങളിൽനിന്നു വേളാങ്കണ്ണിയിലേക്കു ഒരുക്കിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-20 07:31:00
Keywordsവേളാങ്കണ്ണി
Created Date2023-08-20 07:31:31