category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള 'ജീസസ് തേസ്റ്റ്സ്' ജൂൺ മാസത്തില്‍ തീയേറ്ററുകളിലേക്ക്
Contentന്യൂയോര്‍ക്ക്: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച "ജീസസ് തേസ്റ്റ്സ്: ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്" എന്ന ചിത്രം ജൂൺ മാസം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാത്തോം ഇവൻറ്സാണ് ചിത്രത്തിൻറെ അമേരിക്കയിലെ വിതരണം നിർവഹിക്കുന്നത്. പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകപ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നത് യൂക്കാരിസ്റ്റിക് റിവൈവലിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമായി തോന്നിയെന്ന് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൻ സ്റ്റീവ് ഗ്രേക്കോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ ചിത്രം നിർമ്മിക്കാൻ പരിശുദ്ധാത്മാവാണ് തങ്ങളെ നയിച്ചത്. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നത് മനസ്സിലാക്കുകയാണെന്നും അതിനാൽ ഈ ചിത്രം ഒരുപാട് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നും ഗ്രേക്കോ പ്രത്യാശ പ്രകടിപ്പിച്ചു. യേശുക്രിസ്തു നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് ആളുകൾ മനസ്സിലാക്കുക, വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും പോകാൻ ആളുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ചിത്രം നിർമ്മിച്ചതിന് പിന്നിലുള്ളതെന്നും പിന്നണി പ്രവർത്തകർ പറയുന്നു. ജൂൺ നാല്, അഞ്ച്, ആറ് തീയതികളാണ് പ്രദർശന ദിവസങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. ബൈബിൾ പണ്ഡിതൻ സ്കോട്ട് ഹാൻ, ഫാ. ഡൊണാൾഡ് കാലോവേ, ഫാ. റോബർട്ട് സ്പിറ്റ്സർ തുടങ്ങിയ പ്രമുഖർ ദിവ്യകാരുണ്യ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-26 19:32:00
Keywordsസിനിമ, ചലച്ചി
Created Date2024-03-26 19:32:47