category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈ സഹനദാസന്റെ ചെറു പുഞ്ചിരി മാഞ്ഞിട്ട് 88 വർഷം
Contentകേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയായ വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്തോലിക്ക വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസൻ. 1936 ആഗസ്റ്റു മാസം പതിനെട്ടാം തീയതി തന്നെ വെടിവെച്ചു കൊല്ലുന്നതിനു രണ്ടു നിമിഷങ്ങൾക്കു മുമ്പ് ഒരു കത്തോലിക്ക വൈദീകൻ്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണിത്. നിത്യതയുടെ മുന്നാസ്വാദനം കണ്ട പുഞ്ചിരി. മരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു മനുഷ്യൻ സ്വർഗ്ഗം കണ്ട് പുഞ്ചിരിക്കുന്നു. മാർട്ടിനെ വധിക്കുന്നതിനു തൊട്ടുമുമ്പ് ഹാൻസ് ഗൂട്ടമാൻ (Hans Guttman) എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ പകർത്തിയത്. നിത്യതയുടെ മുന്നാസ്വാദനം കണ്ട മാർട്ടിന്റെ കണ്ണുകളുടെ തെളിച്ചവും, വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിർവൃതിയും ഗൂട്ടമാൻ ഈ ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. ഒരു സ്പാനിഷ് മരപ്പണിക്കാരന്റെ മകനായി, 1910 നവംബർ 11 ന് ജനിച്ച മാർട്ടിൻ ഭക്തിയുള്ള ഒരു കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. Colegio San José de Murcia സെമിനാരിയിൽ ലത്തീൻ അധ്യാപകനാകുന്നതിനു മുമ്പ് സ്പെയിനിലെ ജോലി ചെയ്യുന്ന വൈദികർ (worker priest movement) എന്ന വൈദിക സംഘത്തിൽ സജീവ അംഗമായിരുന്നു. സ്പെയിനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ കലാപകാരികൾ കത്തോലിക്ക സഭക്കെതിരെ തിരിഞ്ഞു. ഒരു ദിവസം ദേവാലയം ആക്രമിച്ചപ്പോൾ മാർട്ടിൻ സക്രാരിയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബാനയുമായി, ധ്യാനപ്പുരകളിലും, ഗുഹകളിലും വൈക്കോൽപ്പന്തലിലും കലാപകാരികളുടെ കണ്ണിൽ പെടാതെ കുറേ ദിവസങ്ങൾ ഒളിവിൽ താമസിച്ചു. പിന്നീട് മാർട്ടിൻ പടയാളികളുടെ തടവിലായി, അവിടെയും തന്റെ പുരോഹിത കടമകൾ തുടർന്നു. സഹതടവുകാരുടെ കുമ്പസാരം കേൾക്കുകയും, തന്റെ കൈവശമുണ്ടായിരുന്ന വി.കുർബാന നൽകി അവർക്ക് ധൈര്യം പകരുകയും ചെയ്തു. 1936 ആഗസ്റ്റ് 18ന് മാർട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോൾ അദ്ദേഹത്തോട് ചോദിച്ചു; "തോക്കിൻ കുഴൽ ഭയപ്പെട്ടന്നുവോ?" ഇല്ല എന്നായിരുന്നു മറുപടി. തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചു കൊണ്ട് മാർട്ടിൻ പ്രാർത്ഥിച്ചു. "ഞാൻ നിങ്ങൾക്ക് എന്റെ അനുഗ്രഹം നൽകുന്നു, നിങ്ങൾ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ". മാർട്ടിൻ പിന്നീട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു; “VIVA CRISTO REY!” ( Long live Christ the King) ക്രിസ്തുരാജൻ ജയിക്കട്ടെ. സ്പെയിനിൽ 1936 മുതൽ 1939 (17 ജൂലൈ 1936 - 1 ഏപ്രിൽ 1939) വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിൽ 6832 വൈദീകരും സന്യസ്തരും ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി, ഇതിൽ 13 മെത്രാൻമാരും 4172 രൂപത വൈദീകരും സെമിനാരി വിദ്യാർത്ഥികളും 2364 സന്യാസ വൈദീകരും സഹോദരങ്ങളും 283 സന്യാസിനികളും ഉൾപ്പെടുന്നു. ഇവരിൽ ആയിരത്തോളം പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയിർത്തിയിട്ടുണ്ട്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1995 ഒക്ടോബർ 1ന് മാർട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-19 18:57:00
Keywordsരക്തസാ
Created Date2024-08-19 19:00:28