category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതികദേഹം കബറടക്കി
Contentകോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് സഭയും സമൂഹവും അന്ത്യയാത്ര നൽകി. പുത്തൻകുരിശ് പാത്രിയാർക്കീസ് സെൻ്ററിനോടു ചേർന്നുള്ള മാർ അത്തനാസിയോസ് കത്തീഡ്രലിൽ ബാവയുടെ ഭൗതികദേഹം കബറടക്കി. ഇന്നലെ രാവിലെ എട്ടോടെ വിശുദ്ധ കുർബാനയെത്തുടർന്ന് സംസ്‌കാര ശുശ്രൂഷ ആരംഭിച്ചു. യാക്കോബായ സഭയുടെ മെത്രാന്മാരും വൈദികരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം ആയിരങ്ങളാണ് ബാവയ്ക്ക് അന്ത്യയാത്ര നൽകാനെത്തിയത്. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. പ്രസാദ്, വി.എൻ. വാസവൻ, എംപിമാരായ ബെന്നി ബെഹനാൻ, ശശി തരൂർ, എംഎൽഎമാരായ മാത്യു ടി. തോമസ്, അനൂപ് ജേക്കബ്, പി.വി. ശ്രീനിജൻ, ആൻ്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, കെപിസിസി പ്രസിഡൻ്റ കെ. സുധാകരൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, നടൻ മമ്മൂട്ടി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെ ശ്രേഷ്ഠ ബാവയുടെ ഭൗതികദേഹം കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുവന്നു. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അനുശോചനകുറിപ്പും അദ്ദേഹം വായിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-03 07:13:00
Keywordsബാവ
Created Date2024-11-03 07:14:08