category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു
Contentഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയമെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകളില്‍ മുപ്പതോളം ബിഷപ്പുമാരുടെയും നിരവധി വൈദികരുടെയും അല്‌മായരുടെയും അകമ്പടിയോടെ മാർ പാണേങ്ങാടനെ വേദിയിലേക്ക് ആനയിച്ചു. സ്ഥാനാരോഹണ തിരുക്കർമങ്ങൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനാരോഹണച്ചടങ്ങുകളുടെ ആരംഭത്തിൽ രൂപത ചാൻസലർ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചിരിന്നു. സ്ഥാനമേറ്റശേഷം മാർ പ്രിൻസ് ആൻ്റണി വിശുദ്ധ കുർബാന അർപ്പിച്ചു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് വചനസന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ഡോ. പൂള ആന്റണി അധ്യക്ഷത വഹിച്ചു. ഷംഷാബാദ് രൂപത അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ സ്വാഗതമാശംസിച്ചു. സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, മാതൃവേദി റീജണൽ പ്രസിഡന്റ് ഡെല്ലാ ചാക്കോ കാരാത്തറ എന്നിവർ ആശംസകളർപ്പിച്ചു. ഷംഷാബാദ് രൂപതയുടെ വാർഷികപദ്ധതി അനുസരിച്ച് 2025 സാമൂഹികപ്രതിബദ്ധതാവർഷമായി ആചരി ക്കുകയാണ്. വർഷാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിച്ചു. സ്ഥാനാരോഹണ സപ്ലിമെൻ്റിൻ്റെ പ്രകാശനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ചടങ്ങുകൾക്കു രൂപത അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ, സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, എപ്പാർക്കിയൽ ജനറൽ കോ-ഓർഡിനേറ്റർ റവ. ഡോ. അബ്രാഹം പാലത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. ഷംഷാബാദ് രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നുള്ള ഒഴിവിലാണ് അദിലാബാദ് ബിഷപ്പായിരുന്ന മാർ പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി നിയമിതനായത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-11 11:21:00
Keywordsഷംഷാബാ
Created Date2024-11-11 11:21:14