category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 2024-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 13 കത്തോലിക്ക മിഷ്ണറിമാര്‍
Contentവത്തിക്കാന്‍ സിറ്റി: പുതുവര്‍ഷം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ലോകമെമ്പാടും കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരുടെ എണ്ണം പുറത്തുവിട്ട് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫിഡെസ്'. കണക്കുകൾ പ്രകാരം, എട്ട് വൈദികരും അഞ്ച് അല്‍മായരും ഉൾപ്പെടെ 13 കത്തോലിക്കാ മിഷ്ണറിമാര്‍ ലോകമെമ്പാടും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്. ഈ വർഷവും ആഫ്രിക്കയിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ അജപാലന ശുശ്രൂഷകര്‍ കൊല്ലപ്പെട്ടത്: രണ്ട് ഭൂഖണ്ഡങ്ങളിലും അഞ്ച് പേര്‍ വീതമാണ് കൊല്ലപ്പെട്ടതെന്നും കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. ബുർക്കിന ഫാസോയിൽ 2, കാമറൂണിൽ 1, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1, ദക്ഷിണാഫ്രിക്കയിൽ 2 എന്നിങ്ങനെയാണ് ആഫ്രിക്കയില്‍ കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരുടെ രാജ്യം തിരിച്ചുള്ള കണക്ക്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട 5 കത്തോലിക്ക മിഷ്ണറിമാരില്‍ ഓരോരുത്തര്‍ വീതം കൊളംബിയ ഇക്വഡോര്‍, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പോളണ്ടില്‍ നിന്നും സ്പെയിനില്‍ നിന്നുമുള്ള ഓരോരുത്തര്‍ വീതമാണ് യൂറോപ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് 'ഏജന്‍സിയ ഫിഡെസ്' വ്യക്തമാക്കി. 2000 മുതൽ 2024 വരെ 608 മിഷ്ണറിമാരും അജപാലന ശുശ്രൂഷകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. അതേസമയം മറ്റ് സഭാവിഭാഗങ്ങളിലെ എണ്ണവും കൂടി കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ചവരുടെ എണ്ണം പതിമടങ്ങ് വരുമെന്നാണ് സൂചന. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-31 10:40:00
Keywordsആഫ്രിക്ക
Created Date2024-12-31 10:45:21