category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12ന്
Contentജലന്ധർ: ജലന്ധർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജൂലൈ 12ന് അഭിഷിക്തനാകും. ജലന്ധർ ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് അഭിഷേക കർമങ്ങൾ നടക്കും. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോ മുഖ്യകാർമികനും ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മ്‌മിനിസ്ട്രേറ്റർ ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരുമാകും. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തു നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കോട്ടയം കാളകെട്ടി സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യൻ നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചത്. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു. 1,23,434 കത്തോലിക്കരും, 214 വൈദികരും, 897 സന്യാസിനികളും 147 ഇടവകകളും ചേര്‍ന്നതാണ് ജലന്ധർ രൂപത. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-17 14:25:00
Keywordsജലന്ധ
Created Date2025-06-17 14:27:33