category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവീക സ്നേഹത്തിന് വീണ്ടെടുക്കുവാന്‍ പറ്റാത്ത ഒരു പാപിയും ലോകത്തില്‍ ഇല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
Contentവത്തിക്കാന്‍: ദൈവീക സ്നേഹത്തിന് വീണ്ടെടുക്കുവാന്‍ പറ്റാത്ത ഒരു പാപിയും ലോകത്തില്‍ ഇല്ലായെന്നും പാപിയായ മനുഷ്യന്‍ അനുതപിച്ചു തിരികെ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ദൈവമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ സമൂഹത്തിന് ഞായറാഴ്ച നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നഷ്ടപ്പെട്ടു പോയതിനെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്ന ഉപമകള്‍ അടങ്ങുന്ന ലൂക്കാ സുവിശേഷം 15ാം അധ്യായത്തെ ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് ഏറെ പ്രത്യാശ നല്‍കുന്ന ഒന്നാണ്. അതിനെ മുഴുവനായി നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. ദൈവത്തിന് രക്ഷിക്കുവാന്‍ കഴിയാത്ത ഒരു പാപവുമില്ല. അവിടുത്തെ കാരുണ്യത്തിന് വീണ്ടെടുക്കുവാന്‍ പറ്റാതെ പോയ ഒരു പാപിയും ലോകത്തില്‍ ഇല്ല. ദൈവം നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്ന ഒരു അനുഗ്രഹവും അവിടുന്ന് മുടക്കുകയില്ല, നാം പാപിയായിരിക്കുന്ന അവസ്ഥയിലും ദൈവം നമ്മേ തീവ്രമായി സ്‌നേഹിക്കുന്നു. നമ്മുടെ മടങ്ങി വരവിനായി അവിടുന്ന് കാത്തിരിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 99 ആടുകളേയും വിട്ട ശേഷം നഷ്ടപ്പെട്ട ഒരാടിനെ തേടി പോകുന്ന നല്ല ഇടയന്റെ ഉപമയും, നഷ്ടപ്പെട്ടു പോയ തന്റെ നാണയം അന്വേഷിച്ച് കണ്ടെത്തിയ ശേഷം സന്തോഷിക്കുന്ന സ്ത്രീയുടെ ഉപമയും, ധൂര്‍ത്ത പുത്രന്റെ മടങ്ങി വരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ ഉപമയും പാപ്പ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. "ഈ എല്ലാ ഉപമകളിലും നഷ്ടപ്പെട്ടു പോയതിനെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന ദൈവീക സന്തോഷത്തെ കുറിച്ച് നമുക്ക് സൂചന നല്‍കുന്നുണ്ട്. നഷ്ടപ്പെട്ടു പോയ തന്റെ ആടിനെ കണ്ടെത്തിയ ഇടയന്‍ മറ്റുള്ളവരെ വിളിച്ചു കൂട്ടി തന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ഏവരെയും ക്ഷണിക്കുന്നു. സ്ത്രീയും നാണയം കണ്ടെത്തുമ്പോള്‍ അയല്‍ക്കാരോടും സുഹൃത്തുക്കളോടും സന്തോഷം പങ്കുവയ്ക്കുന്നു. ധൂര്‍ത്ത പുത്രന്‍ മടങ്ങി വരുമ്പോള്‍ പിതാവ് വിരുന്ന് ഒരുക്കി സന്തോഷിക്കുന്നു. ഇതില്‍ നിന്നെല്ലാം കര്‍ത്താവായ യേശു നമ്മോടു പറയുന്നത്, ഒരു പാപി മാനസാന്തരപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ദൈവമാണെന്ന സത്യമാണ്". പിതാവ് വിശദീകരിച്ചു. പാപം ഉപേക്ഷിച്ച് നമ്മള്‍ മടങ്ങി വരുന്നതും കാത്തു ദൈവം ക്ഷമയോടെ കാത്തിരിക്കുകയാണെന്നും പിതാവ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. സ്നേഹപിതാവായ ദൈവത്തിന്റെ ഈ സന്തോഷത്തോട് ചേര്‍ന്നു പോകുന്നതാണു കരുണയുടെ ജൂബിലി വര്‍ഷമെന്നും പിതാവ് പറഞ്ഞു. മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം ഉണ്ടാകുവാന്‍ പിതാവ് പ്രത്യേകം പ്രാര്‍ത്ഥിച്ചു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കിയേയും തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ പാപ്പ പ്രത്യേകം സ്മരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-12 00:00:00
Keywords
Created Date2016-09-12 15:47:00