| Content | വത്തിക്കാന്‍ സിറ്റി: ഓശാന ഞായർ തിരുനാൾ ദിനത്തില്‍ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയ്ക്കും വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരൻ ഫാ. ഫ്രാന്‍സെസ്‌കോ ഇൽപോയ്ക്കും തിരുക്കല്ലറ ദേവാലയത്തിലേക്ക് പ്രവേശനം തടഞ്ഞ ഇസ്രായേൽ പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് വത്തിക്കാന്‍. സംഭവം തികച്ചും അസ്വസ്ഥത ഉളവാക്കുന്നതായിരിന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. ഇസ്രായേൽ പോലീസ് ഇരു സഭാധികാരികളെയും തടഞ്ഞ സംഭവം ഖേദകരമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.
ഇതിനിടെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവർ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേൽ സംസ്ഥാനത്തിന്റെ അംബാസഡർ യാരോൺ സൈഡ്മാനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ അവസരത്തിൽ അംബാസഡർ സംഭവത്തിൽ വിശദീകരണങ്ങൾ നൽകി. വിശുദ്ധവാര കർമ്മങ്ങളിൽ, തിരുക്കല്ലറയുടെ ബസിലിക്കയിൽ പങ്കെടുക്കുന്നതും സംബന്ധിച്ച്, ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റും, പ്രാദേശിക അധികാരികളും തമ്മിൽ എത്തിച്ചേർന്ന കരാർ അംഗീകരിക്കുകയും ചെയ്തു.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |