category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവര്‍ഗ്ഗ വിവാഹത്തെ നിയമവിധേയമാക്കുവാനുള്ള ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ തീരുമാനത്തെ അപലപിച്ചു കൊണ്ട് ആര്‍ച്ച് ബിഷപ്പ്
Contentമനില: ഫിലിപ്പീന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള നടപടിയെ ശക്തമായി അപലപിച്ചു കത്തോലിക്ക ബിഷപ്പ് രംഗത്ത്. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് ആണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളെ മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങളെ പോലും തെറ്റിക്കുന്നതാണ് തീരുമാനമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. പുതിയതായി ചുമതലയേറ്റ സര്‍ക്കാരാണ് സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്. ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വലംകൈയായി അറിയപ്പെടുന്ന സ്പീക്കര്‍ പാന്റാലിയോണ്‍ അല്‍വാരസ് ആണ് ഇതു സംബന്ധിക്കുന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. സ്വവര്‍ഗ്ഗ വിവാഹത്തെ നിയമവിധേയമാക്കികൊണ്ടുള്ള ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പിന്‍സ് ഭരണഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും സന്തോഷവും, സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ സഭ ശക്തമായി എതിര്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസ് പറഞ്ഞു. "ദൈവത്തിന്റെ ദൃഷ്ടിയില്‍ വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്. പ്രകൃതിയിലും അത് അങ്ങനെ തന്നെയാണ്. മറ്റു രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നുവെന്നതിനാല്‍ നമ്മളും അങ്ങനെ ചെയ്യണമെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? ഫിലിപ്പിന്‍സ് ജനതയുടെ സംസ്‌കാരത്തിന് എതിരാണ് പുതിയ തീരുമാനം". ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് റേമണ്‍ അര്‍ഗുയിലസിനെ കൂടാതെ ബിഷപ്പ് ജോസ് ഒലിവേറസ്, ബിഷപ്പ് ഗില്‍ബര്‍ട്ട് ഗാര്‍സേറ തുടങ്ങിയവരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-10 00:00:00
KeywordsChristian,rally,in,Australia,for,release,of,Asia.beebi
Created Date2016-10-10 15:57:11