category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കരുണയുടെ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിക്കാൻ സഭാംഗങ്ങൾ ശ്രമിക്കണമെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Contentന്യൂഡൽഹി: യേശുവിന്റെ സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിക്കാൻ സഭാംഗങ്ങൾ ശ്രമിക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പഞ്ചാബിലെ മലോട്ട് തിരുഹൃദയ കാമ്പസിൽ സഭയുടെ മിഷനറി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ മുഖമുദ്ര, തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ ആഹ്വാനമായിരിക്കണം. പാവങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ഒപ്പം നിൽക്കാനാണു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുള്ളത്. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം". കര്‍ദിനാള്‍ പറഞ്ഞു. ഫരീദാബാദ് രൂപതയുടെയും പഞ്ചാബിലെ ക്രിസ്തുജ്യോതി പ്രോവിൻസിന്റെയും ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോൺ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ഗ്രേഷ്യൻ മുണ്ടാടൻ, ഫരീദാബാദ് വികാരി ജനറാൾ മോൺ. ജോസ് ഇടശേരി, യൂജീൻ ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-18 00:00:00
Keywords
Created Date2016-10-18 09:53:08