category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് കാണിക്കുന്ന വിവേചനപരമായ ഗര്‍ഭഛിദ്ര നിയമ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ബ്രിട്ടീഷ് പാർലമെന്റിൽ
Contentലണ്ടന്‍: വൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളോട് വിവേചനപരമായി പെരുമാറുന്നതിനെ എതിര്‍ക്കുന്ന ബില്‍ ബ്രിട്ടീഷ് പാർലമെന്റിൽ. ഹൗസ് ഓഫ് ലോഡ്‌സിൽ രണ്ടാംഘട്ട വായന കഴിഞ്ഞ ഈ ബിൽ ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കില്‍, ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ഗര്‍ഭഛിദ്രത്തിലൂടെ ജീവനെ നശിപ്പിക്കുവാന്‍ ഇപ്പോള്‍ യുകെയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരമൊരു നിയമത്തിനെതിരെയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. 1967-ല്‍ പാസാക്കിയ ഗര്‍ഭഛിദ്ര നിയമത്തിലെ സെക്ഷന്‍ ഒന്നിന്റെ ഒന്നാം ഭാഗത്തിലെ ഡി വകുപ്പിനെതിരെയാണ് ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ നിയമ പ്രകാരം ആരോഗ്യമുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിനെ 24 മാസത്തിനു ശേഷം ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുവാന്‍ സാധിക്കില്ല. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് ഒരു വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ജനിക്കുന്നതിനു തൊട്ടുമുമ്പു വരെ ജീവനെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു. ഇത്തരമൊരു നിയമം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ടു തരം നീതിയാണ് നല്‍കുന്നതെന്ന് ലോഡ് ഷിന്‍ക്‌വിങ്‌സ് തന്റെ ബില്ലിലൂടെ സമർത്ഥിക്കുന്നു. "ഒരു അമ്മയുടെ വയറ്റില്‍ വളരുന്ന ഒരു ആരോഗ്യവാനായ കുഞ്ഞും, വൈകല്യമുള്ള കുഞ്ഞും നിയമത്തിന്റെ കണ്ണില്‍ ഒരു പോലെ അല്ലേ ഉള്ളു. അങ്ങനെയിരിക്കേ 24 ആഴ്ച വളര്‍ച്ച പിന്നിട്ട ഒരു കുഞ്ഞിന് നിയമം എല്ലാ സംരക്ഷണവും നല്‍കുമ്പോള്‍, വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കും". ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ഹൗസ് ഓഫ് ലോഡ്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം ഒരു വേര്‍ത്തിരിവിനെ ആരെങ്കിലും ന്യായീകരിക്കുന്നുവെങ്കില്‍, നിറത്തിന്റെയും ലിംഗത്തിന്റെയും മറ്റു പല കാര്യങ്ങളുടെയും പേരില്‍ ലോകത്ത് നടക്കുന്ന വേര്‍ത്തിരുവുകളേയും അവര്‍ അംഗീകരിക്കുമോ എന്നും ലോര്‍ഡ് ഷിന്‍ക്‌വിംങ്‌സ് ചോദിച്ചു. ഹൗസ് ഓഫ് ലോഡ്‌സില്‍ രണ്ടാംഘട്ട വായന കഴിഞ്ഞതോടെ ഈ ബില്‍ അടുത്ത ഭരണഘടനാ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-25 00:00:00
Keywords
Created Date2016-10-25 16:57:02