category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രേഷിതര്‍ സഭയുടെ നെടുംതൂണുകള്‍: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentകൊച്ചി: പ്രേഷിതരംഗത്തു പ്രവര്‍ത്തിക്കുന്ന വൈദികരും സമര്‍പ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിതവാരാചരണത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിനും സമൂഹത്തിനുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നതിനിടെയാണു മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ നിന്നു ബന്ധിയാക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലെയും യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളെപ്പോലെയും ജീവന്‍ പണയംവച്ചു സമര്‍പ്പിതശുശ്രൂഷ ചെയ്യുന്നവര്‍ സഭയുടെ അഭിമാനങ്ങളാണ്. തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ചും ഘോരമായ പീഡകള്‍ സഹിച്ചും ക്രിസ്തുവിനു സാക്ഷികളാകാനാണ് അവര്‍ പ്രയത്‌നിക്കുന്നത്. അനേകം മിഷനറിമാര്‍ ഇന്ത്യയിലും പുറത്തും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സന്ദേശം അറിയിക്കുന്നുണ്ട്. പ്രേഷിതചൈതന്യത്തില്‍ മുന്നേറുന്ന സീറോ മലബാര്‍ സഭയിലെ അയ്യായിരത്തോളം മിഷനറി വൈദികരും മുപ്പത്താറായിരത്തോളം സമര്‍പ്പിതരും മിഷന്‍പ്രദേശങ്ങളില്‍ സുവിശേഷ വേല ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ സന്ദേശം അറിയിക്കുക, സക്ഷികളായി തീരുക എന്നതു നമ്മുടെ കടമയാണ്. ഈ ഉത്തരവാദിത്വമാണു പ്രേഷിതവാരാചരണം സഭാമക്കളെ മുഴുവന്‍ ഓര്‍മിപ്പിക്കുന്നത്. ഭാരതത്തിലെ മിഷന്‍പ്രദേങ്ങളിലേക്കു സഹായസഹകരണങ്ങളെത്തിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോസഫ് പുലവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-07 10:30:00
Keywordsആലഞ്ചേരി
Created Date2017-01-07 10:31:23