category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമ്പൂര്‍ണ്ണ മദ്യനിരോധനം സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിലനില്പിന് അനിവാര്യം: ബിഷപ്പ് കളത്തിപ്പറമ്പില്‍
Contentകൊച്ചി: മദ്യത്തിനും മയക്കുമരുുകള്‍ക്കുമെതിരായ പോരാട്ടം സഭയുടെ മുഖ്യ പ്രേഷിതത്വമായി ഓരോ വിശ്വാസിയും ഏറ്റെടുക്കണമെന്നു വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ 18-ാമത് വാര്‍ഷിക സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലൂടെ മാത്രമേ സമൂഹത്തിന്റെയും സഭയുടേയും അടിത്തറയായ കുടുംബങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയുള്ളൂ. കുടുംബനാഥന്മാരും യുവജനങ്ങളും മദ്യത്തേയും മയക്കുമരുന്നുകളേയും സ്വജീവിതത്തില്‍നിന്നും ബോധപൂര്‍വ്വം അകറ്റിനിര്‍ത്താനുള്ള തന്റേടവും ഇച്ഛാശക്തിയും ആര്‍ജിക്കണം". ബിഷപ്പ് പറഞ്ഞു. അതിരൂപതയിലെ 150 ഇടവകയില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച സമിതികളെയും പ്രവര്‍ത്തകരെയും പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാവ് എം.ഡി. റാഫേല്‍ മുക്കത്തിനേയും പ്രത്യേകം അനുമോദിക്കുകയുണ്ടായി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി 150-ഓളം വനിതകള്‍ക്ക് 7.5 ലക്ഷം രൂപ മെത്രാപ്പോലീത്ത വിതരണം ചെയ്തു. പ്രസിഡന്റ് തങ്കച്ചന്‍ വെളിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റിയന്‍ വട്ടപ്പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍, ഫാ. അലോഷ്യസ് തൈപ്പറമ്പില്‍, എം.ഡി. റാഫേല്‍, സിസ്റ്റര്‍ അലക്‌സാന്‍ഡ്ര, ഹെന്‍ട്രി ചേലാട്ട്, ലിനി ജോയ്, ആനി റാഫി, ജെസ്സി ഷാജി, ഹെന്റി ജോസഫ്, ഐ.സി.ആന്റണി, ജാന്‍സി മാനുവല്‍, ഫെലീഷ്യാ പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-30 15:39:00
Keywordsകളത്തിപ്പറമ്പില്‍
Created Date2017-01-30 15:41:05