CALENDAR

22 / April

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസുവിശേഷം പ്രഘോഷിക്കുവാനുള്ള സ്ത്രീകളുടെ പ്രത്യേകമായ വിളി
Content"ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല. യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?" (യോഹ 20:14-15) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 7}# <br> പഴയനിയമത്തിലെ അനേകം വിശുദ്ധ സ്ത്രീകള്‍ തങ്ങളുടെ ദൗത്യനിര്‍വഹണത്തിലൂടെ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിക്ക് കളമൊരുക്കി. മാനുഷിക പ്രതീക്ഷകള്‍ക്കെല്ലാം അതീതമായി ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്നു തെളിയിക്കാന്‍ ശക്തിഹീനരും ദുര്‍ബലരുമായി പരിഗണിക്കപ്പെടുന്ന അനേകം സ്ത്രീകളെ അവിടുന്ന് തിരഞ്ഞെടുത്തു. സാമുവേലിന്‍റെ അമ്മയായ ഹന്നാ, ദെബോറ, റൂത്ത്, യൂദിത്ത്, എസ്തേര്‍ എന്നിങ്ങനെ നിരവധി സ്ത്രീകളെ പഴയനിയമത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ 'രക്ഷകന്‍റെ മാതാവ്' ആയിത്തീരുന്നതിന് മറിയത്തെ ദൈവം പ്രത്യേകമാം വിധം തിരഞ്ഞെടുത്തു. ദൈവകൃപയില്‍ നിറഞ്ഞ് മറിയം ജീവനുള്ള വചനത്തെ ഹൃദയത്തിലും ഉദരത്തിലും സംവഹിച്ചു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് ശേഷം, മഗ്ദലേനാ മറിയവും മറ്റു ഭക്തസ്ത്രീകളുമായിരുന്നു അവിടുത്തെ ആദ്യമായി കണ്ടത്. പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം സാബത്തു തുടങ്ങുകയാല്‍ തിടുക്കത്തില്‍ അടക്കം ചെയ്യേണ്ടിവന്ന ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അഭിഷേകം പൂര്‍ത്തിയാക്കാന്‍ ചെന്നതായിരുന്നു അവര്‍. അങ്ങനെ ക്രിസ്തുവിന്‍റെ ഉത്ഥാനത്തെക്കുറിച്ച് അപ്പസ്തോലന്മാരെത്തന്നെ അറിയിച്ച ആദ്യത്തെ സന്ദേശവാഹകര്‍ സ്ത്രീകളായിരുന്നു. #{red->n->n->വിചിന്തനം}# <br> ലോകരക്ഷകനായ യേശുവിനു സാക്ഷ്യം വഹിക്കുവാൻ ലഭിച്ച മഹത്തായ വിളി നമ്മുടെ സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ടോ? സ്വന്തം കുടുംബത്തില്‍ നിന്നും തുടങ്ങി, അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്ന അനേകം വ്യക്തികളോട്, പ്രത്യേകിച്ച് ക്രിസ്തുവിനെ ഇനിയും അറിഞ്ഞിട്ടില്ലാത്തവരോട് ലളിതമായ ഭാഷയില്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് സുവിശേഷം പ്രഘോഷിക്കുവാൻ ഓരോ സ്ത്രീകള്‍ക്കും കഴിയും. ബൈബിളില്‍ നാം കണ്ടുമുട്ടുന്ന വിശുദ്ധ സ്ത്രീകളും, രക്ഷകന്‍റെ അമ്മയായ മറിയവും ഈ ദൗത്യനിര്‍വ്വഹണത്തില്‍ സ്ത്രീകള്‍ക്കു പ്രചോദനമാകട്ടെ. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കപ്പെടുന്നു". (സങ്കീ 8:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-22 18:22:00
Keywordsയേശു,ക്രിസ്തു
Created Date2017-04-21 20:33:11