CALENDAR

18 / July

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകം മുഴുവനും അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കട്ടെ
Content"അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1: 15). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 18}# <br> ലോകരക്ഷകനായ യേശുക്രിസ്തു ലോകം മുഴുവനെയും മാനസാന്തരത്തിലേക്ക് വിളിക്കുന്നു. "സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു,.അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" എന്നു പ്രസംഗിച്ചു കൊണ്ട് അവിടുന്ന് തന്റെ പരസ്യജീവിതത്തിന്റെ ദൗത്യം ആരംഭിക്കുന്നു. സഭയുടെ പ്രഘോഷണത്തില്‍ ഈ വിളി ഒന്നാമതായി ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ഇനിയും അറിയാത്തവരെ ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെ പ്രഥമവും മൗലികവുമായ മാനസാന്തരത്തിന്റെ പ്രഥമ മാര്‍ഗ്ഗം മാമ്മോദീസയാണ്. സുവിശേഷത്തിലുള്ള വിശ്വാസത്താലും മാമ്മോദീസായിലുമാണ് ഒരാള്‍ തിന്മയെ ഉപേക്ഷിക്കുകയും രക്ഷനേടുകയും ചെയ്യുന്നത്. മാനസാന്തരത്തിലേക്കുള്ള ക്രിസ്തുവിന്റെ വിളി ക്രൈസ്തവരുടെ ജീവിതങ്ങളില്‍ പ്രതിധ്വനിച്ചു കൊണ്ടിരിക്കുകയാണ്. മാനസാന്തരത്തിനുള്ള പരിശ്രമം കേവലം മാനുഷികപ്രവര്‍ത്തിയല്ല. ക്രിസ്തുവിലൂടെ നമ്മെ സ്നേഹിച്ച ദൈവത്തിന്റെ കരുണ നിറഞ്ഞ സ്നേഹത്തോടു പ്രത്യുത്തരിക്കുവാന്‍ കൃപാവരത്താല്‍ ആകര്‍ഷിക്കപ്പെടുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്ന "അനുതപിക്കുന്ന ഹൃദയത്തിന്റെ" ചലനമാണിത്. തന്റെ ഗുരുവിനെ മൂന്നുപ്രാവശ്യം നിഷേധിച്ച് പറഞ്ഞ വിശുദ്ധ പത്രോസിനുണ്ടായ മാനസാന്തരം ഇതിനു സാക്ഷ്യം വഹിക്കുന്നു. യേശുവിന്റെ അനന്തമായ കാരുണ്യത്തിന്റെ കടാക്ഷം പത്രോസില്‍ നിന്ന് അനുതാപത്തിന്റെ കണ്ണുനീര്‍ പ്രവഹിപ്പിച്ചു. കര്‍ത്താവിന്റെ ഉത്ഥാനത്തിനു ശേഷം അവിടുത്തോടുള്ള സ്നേഹത്തിന്റെ മൂന്നു ദൃഡപ്രഖ്യാപനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പുറപ്പെടുവാനും അതിനു കഴിഞ്ഞു. മാനസാന്തരത്തിലേക്കും പ്രായശ്ചിത്തത്തിലേക്കുമുള്ള യേശുവിന്റെ വിളി, ഹൃദയത്തിന്റെ മാനസാന്തരത്തെ, ആന്തരിക അനുതാപത്തെയാണ് ലക്ഷ്യംവെക്കുന്നത്. ഇതുകൂടാതെയുള്ള പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ഫലരഹിതവും വ്യാജവുമായിരിക്കും. ആന്തരികമായ പശ്ചാത്താപം ഒരു തിരിച്ചുവരവാണ്. പാപത്തില്‍ നിന്നു പിന്തിരിഞ്ഞു ദൈവത്തിലേക്കുള്ള തിരിച്ചുവരവാണത്. അതേസമയം ദൈവത്തിന്റെ കരുണയിലുള്ള പ്രത്യാശയോടും അവിടുത്തെ കൃപാവരത്തിലുമുള്ള ആശ്രയബോധത്തോടുംകൂടി ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുവാനുമുള്ള ആഗ്രഹവും തീരുമാനവും അതുള്‍ക്കൊള്ളുന്നു. #{red->n->b->വിചിന്തനം}# <br> "കര്‍ത്താവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ" (വിലാ 5:21). നമ്മുടെ ഹൃദയങ്ങള്‍ തന്നിലേക്ക് തിരിയാന്‍ ഇടയാക്കുന്ന ദൈവത്തിന്റെ കൃപാവരത്തിന്റെ പ്രവര്‍ത്തിയാണ് മാനസാന്തരം. ദൈവസ്നേഹത്തിന്റെ വലിപ്പം കണ്ടെത്തുമ്പോള്‍ നമ്മുടെ ഹൃദയം പാപത്തിന്റെ ഭീതിയും ഭാരവും കൊണ്ട് കുലുങ്ങുന്നു. പാപത്താല്‍ ദൈവത്തെ ദ്രോഹിക്കുന്നതിലും അവിടുന്നില്‍ നിന്നു വേര്‍പ്പെട്ട് നില്‍ക്കുന്നതിലുമുള്ള ഭയം തുടങ്ങുന്നതും അപ്പോഴാണ്. നമ്മുടെ പാപങ്ങള്‍ കുത്തിമുറിവേല്‍പ്പിച്ചവനെ നോക്കുന്നതിലൂടെയാണ് മനുഷ്യഹൃദയം മാനസാന്തരപ്പെടുന്നത്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-18 00:00:00
Keywordsയേശു, ക്രിസ്തു
Created Date2017-08-02 17:53:10