CALENDAR

7 / August

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവം സ്നേഹമാകുന്നു എന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
Content"ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു" (യോഹ 15: 15). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 7}# <br> ലോകത്തിലുള്ള എല്ലാ മതങ്ങളും തന്നെ "ദൈവം സ്നേഹമാകുന്നു" എന്ന് പഠിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസം "സ്നേഹം" എന്ന പദത്തിനു നൽകുന്ന വ്യാഖ്യാനം മറ്റു മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു മനുഷ്യൻ മറ്റു മനുഷ്യരോട് കാണിക്കുന്ന കാരുണ്യമോ പ്രത്യേക അടുപ്പമോ സ്നേഹം എന്ന പദം കൊണ്ട് സാധാരണ അർത്ഥമാക്കാറുണ്ട്. ഈ സ്നേഹത്തെ ദൈവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് മറ്റു മതങ്ങൾ 'ദൈവം സ്നേഹമാകുന്നു' എന്ന് പഠിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസം സ്നേഹത്തിനു നൽകുന്ന വ്യാഖ്യാനം ഇതിൽനിന്നെല്ലാം വളരെ ഉന്നതമാണ് എന്ന സത്യം നാം തിരിച്ചറിയണം. "അദൃശ്യനായ ദൈവം തന്റെ സ്നേഹത്തിന്റെ ആധിക്യത്താല്‍ മനുഷ്യരോട് സ്നേഹിതരോട് എന്ന നിലയിൽ സംസാരിക്കുകയും അവരോടൊത്ത് വസിക്കുകയും ചെയ്യുന്നു. തന്നോടൊത്തുള്ള സംസര്‍ഗ്ഗത്തിന് അവരെ ക്ഷണിക്കുന്നതിനും അതിലേക്ക് അവരെ സ്വീകരിക്കുന്നതിനും വേണ്ടിയാണിത്" (Dei Verbum 2). "ദൈവം സ്നേഹമാകുന്നു" എന്നത് അതിന്റെ പൂർണതയിൽ ദർശിക്കാൻ കഴിയുന്നത് പരിശുദ്ധ ത്രിത്വത്തിൽ മാത്രമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹത്തിന്റെ ഐക്യത്തിൽ നിന്നുകൊണ്ട് പുത്രനായ ദൈവം നമ്മെ സ്നേഹിതന്മാർ എന്ന് വിളിക്കുകയും ആ സ്നേഹത്തിലേക്ക് ഓരോ മനുഷ്യനെയും ക്ഷണിക്കുകയും ചെയ്യുന്നു. ഇപ്രകാരം ക്രിസ്തുവിലൂടെ മാത്രമേ ഒരുവന് ദൈവത്തിന്റെ സ്നേഹത്തിലേക്ക് കടന്ന് ചൊല്ലുവാനും മറ്റു മനുഷ്യരെ പൂർണമായി സ്നേഹിക്കാനും സാധിക്കൂ. "ദൈവം സ്നേഹമാകുന്നു" (യോഹ 4:16) എന്ന് അപ്പോസ്തോലൻ പറയുന്നു. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് അനന്തമായ സ്നേഹത്തിന്റെ ദിവ്യരഹസ്യമായിട്ടാണ്. ആ അനന്തമായ സ്നേഹത്തിൽ പിതാവ് അനാദികാലം മുതൽക്കേ പരിശുദ്ധാരൂപിയിൽ തന്റെ വചനം ഉച്ചരിക്കുന്നു. അതുകൊണ്ട് ആദിമുതല്‍ ദൈവത്തോടൊപ്പമുള്ള വചനം ദൈവമാണ്. ഈ വചനം മനുഷ്യനായി അവതരിച്ചതാണ് യേശു. അതിനാൽ "യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു. അവൻ ദൈവത്തിലും വസിക്കുന്നു" (1യോഹ 4:15). വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു. ഇതേ വചനം മാംസമായി (യോഹ 1:14) എന്ന് വിശുദ്ധ യോഹന്നാൻ പറയുന്നു. അങ്ങനെ കന്യകാമറിയത്തിൽ നിന്നു പിറന്ന യേശുക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിന്റെ വചനമാണ്. മാംസമാകുക വഴി മനുഷ്യസ്വഭാവമുള്ളവനായിതീർന്ന യേശുക്രിസ്തുവിലൂടെ മാത്രമേ സ്നേഹം എന്ന പദത്തെ പൂർണമായി വ്യാഖ്യാനിക്കാൻ കഴിയൂ. യേശുവിനെ സ്നേഹിക്കുന്നവനെ പിതാവ് സ്നേഹിക്കുകയും സ്നേഹം തന്നെയായ ദൈവം അവനിൽ വാസമുറപ്പിക്കുകയും ചെയ്യും (യോഹ 14:23). ഇപ്രകാരം ദൈവം വാസം ഉറപ്പിച്ചിരിക്കുന്ന ഒരു മനുഷ്യനു മാത്രമേ മറ്റുള്ളവരെ യഥാർത്ഥമായി സ്നേഹിക്കാൻ കഴിയൂ. അല്ലാതെയുള്ളവ വെറും സ്നേഹപ്രകടനങ്ങൾ മാത്രമായിരിക്കും. #{red->n->b->വിചിന്തനം}# <br> പരിശുദ്ധ ത്രിത്വത്തിലെ ദൈവീക ആളുകൾ തമ്മിലുള്ള സ്നേഹ സംവാദത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥമായ സ്നേഹത്തിന്റെ പൂർണത പരിശുദ്ധ ത്രിത്വത്തിൽ മാത്രമേ ദർശിക്കാൻ സാധിക്കൂ. മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിലൂടെ മാത്രമേ പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടുതൽ ചേർന്നു നിൽക്കാനും സ്നേഹം അതിന്റെ പൂർണ്ണതയിൽ നിന്നും സ്വീകരിച്ച് മറ്റു മനുഷ്യർക്ക് പകർന്നുകൊടുക്കുവാനും നമുക്ക് സാധിക്കൂ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-07 08:15:00
Keywordsയേശു, ക്രിസ്തു
Created Date2017-08-23 17:46:35