category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'എനിക്ക് തെറ്റു പറ്റി, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു': ചടങ്ങില്‍ വിങ്ങുന്ന ഹൃദയവുമായി സമുന്ദറും
Contentഇന്‍ഡോര്‍: നുറുങ്ങുന്ന ഹൃദയവേദനയോടെ സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സമുന്ദര്‍ സിംഗ് ഇന്‍ഡോറില്‍ എത്തിയത് പശ്ചാത്താപത്തിന്റെ ദൃശ്യമായ പ്രകടനമായി മാറി. പ്രഖ്യാപന ശുശ്രൂഷകളുടെ അവസാന ഭാഗത്തു സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം തന്നെ സമുന്ദര്‍ സിംഗും ഉണ്ടായിരുന്നു. ആരും തിരിച്ചറിയരുതെന്നാഗ്രഹിച്ചു നിശബ്ദനായി നിന്ന സമുന്ദര്‍ സിംഗിന്റെ കണ്ണുകളില്‍ പശ്ചാത്താപത്തിന്റെയും കുറ്റബോധത്തിന്റെയും കണ്ണുനീര്‍ വ്യക്തമായിരിന്നു. 'എനിക്ക് തെറ്റു പറ്റി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ, ഇപ്പോള്‍ ദൈവം അതെല്ലാം നന്മയാക്കി മാറ്റി. ഏറെ സന്തോഷിക്കുന്ന ദിനമാണിത്' നിറകണ്ണുകളോടെ സമുന്ദര്‍ പറഞ്ഞു. ക്ഷമിക്കുന്ന സ്നേഹം ലോകത്തിന് വീണ്ടും വീണ്ടും കാണിച്ചുകൊടുത്തു കൊണ്ട് സിസ്റ്റര്‍ റാണിയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി സമുന്ദറിന് ആശ്വാസം പകരുന്നുണ്ടായിരിന്നു. സമീപത്തു സഹോദരങ്ങളായ സ്റ്റീഫനും വര്‍ഗീസും ഉണ്ടായിരുന്നു. എല്ലാമറിയുന്ന ദൈവം എനിക്കു മാപ്പു തരുമെന്നാണു വിശ്വാസം. ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. എല്ലാം ഈശ്വരന്‍ തീരുമാനിക്കുന്നതുപോലെയാണ്. അന്ന് എനിക്കു പറ്റിയ തെറ്റ് ഈശ്വരന്‍ തിരുത്തിയിരിക്കുന്നു. അന്നു സംഭവിച്ചതും ദൈവം അറിഞ്ഞുകൊണ്ടുതന്നെ. ഇന്നു നടക്കുന്നതും ദൈവഹിതമാണ്. ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്, ഇന്നും പ്രാര്‍ത്ഥിച്ചു. എനിക്കവരോടു നന്ദിയുണ്ട്. എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇവരാണ്. ഈ കുടുംബമാണ് എന്നെ ഇന്നത്തെ ഞാന്‍ ആക്കിയതെന്നു സിസ്റ്റര്‍ സെല്‍മിയെയും സഹോദരങ്ങളെയും ചൂണ്ടിക്കാട്ടി സമുന്ദര്‍ പറഞ്ഞു. നേരത്തെ പാവങ്ങളുടെ ആശ്രയമായിരിന്ന ഒരു കന്യാസ്ത്രീയെയാണ് താന്‍ കുത്തികൊല്ലപ്പെടുത്തിയതെന്ന് തടവിലായപ്പോള്‍ അറിഞ്ഞ സമുന്ദര്‍, തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ച ജന്മിമാരെ കൊന്നു ആത്മഹത്യ ചെയ്യുവാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ ഇന്‍ഡോറിന്റെ പുണ്യദിനത്തില്‍ താന്‍ അപായപ്പെടുത്തിയ സിസ്റ്ററിന്റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ സമുന്ദര്‍ എത്തിചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു ഒരുകാരണമേയുള്ളൂ, യേശു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ലോകത്തിന് കാണിച്ചുകൊടുത്ത സിസ്റ്റര്‍ റാണിമരിയയുടെ കുടുംബം. ചടങ്ങുകള്‍ക്കുശേഷം എല്ലാവരോടും നന്ദി പറഞ്ഞാണു സമുന്ദര്‍ ഉദയ്‌നഗറിലേക്കു തിരിച്ചത്.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-05 05:35:00
Keywordsസമുന്ദ, കൊലപാതകി
Created Date2017-11-05 05:48:52