category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പുതുദൗത്യം: മാർ ടോണി നീലങ്കാവിൽ അഭിഷിക്തനായി
Contentതൃശ്ശൂർ: ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തൃശ്ശൂർ അതിരൂപതയുടെ മൂന്നാമത്തെ സഹായമെത്രാനായി മാർ ടോണി നീലങ്കാവിൽ അഭിഷിക്തനായി. കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയ പ്രത്യേക ബലിപീഠത്തിൽ ആണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങുകളിൽ മുഖ്യകാർമ്മികനായി. മാർ ജേക്കബ് തൂങ്കുഴിയും മാർ റാഫേൽ തട്ടിലും സഹകാർമികരായിരുന്നു. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നല്‍കി. മുഖ്യകാർമികൻ മാർ ആന്‍ഡ്രൂസ് താഴത്തും മെത്രാന്മാരും പ്രദക്ഷിണമായി വേദിയിലേക്ക് പ്രവേശിച്ചതോടെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിച്ചു. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം നടന്നു. തുടര്‍ന്നു നിയുക്ത മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. ശുശ്രുഷയിലെ പ്രധാന പ്രാർത്ഥനയായ 2 കൈവെയ്പ്പ് ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറിയത്. ഇതോടെ മെത്രാഭിഷേക ചടങ്ങുകൾ സമാപിച്ചു. തുടർന്ന് മാർ നീലങ്കാവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി നടന്നു. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ മാര്‍ ടോണി കൃതജ്ഞത പ്രസംഗം നടത്തി. നാൽപതോളം മെത്രാന്മാർ, വൈദികർ, സന്യസ്ഥർ, അല്‍മായര്‍ തുടങ്ങി ആയിരകണക്കിന് ആളുകളാണ് മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തത്. അല്‍പ്പസമയത്തിനകം പുതിയ മെത്രാനെ അഭിനന്ദിച്ചുകൊണ്ടുള്ള അനുമോദനയോഗം നടക്കും.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-18 17:37:00
Keywordsടോണി
Created Date2017-11-18 17:50:57