category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅപകടത്തിന് മുന്നിൽ മൊബൈൽ കാമറയുമായി നിൽക്കുന്നരുടെ കണ്ണ് തുറപ്പിച്ച് യുവവൈദികൻ
Contentകാഞ്ഞിരപ്പള്ളി: റോഡിൽ ചോരവാർന്നു കിടന്ന മനുഷ്യ ജീവനു മുന്നില്‍ മൊബൈല്‍ കാമറയുമായി ജനം നോക്കി നിന്നപ്പോള്‍ യുവവൈദികന്‍ നല്‍കിയത് കാഞ്ഞിരപ്പള്ളിക്കാരുടെ കണ്ണുതുറപ്പിക്കുന്ന സന്ദേശം. ഇന്നലെ രാവിലെ ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡില്‍ മഞ്ഞപ്പള്ളിക്കും വില്ലണിക്കും ഇടയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ ചോര വാര്‍ന്ന് റോഡില്‍ കിടക്കുന്ന കാഴ്ചയില്‍ ജനം നിശ്ചലരായി നിന്നപ്പോള്‍ അത് വഴി വന്നെത്തിയത് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പലായ ഫാ. മനു കിളികൊത്തിപ്പാറ. ചോരവാര്‍ന്ന ദേഹത്തെയും വാഹനത്തിന് പറ്റിയ ഇടിയുടെ ആഘാതവും മൊബൈലില്‍ പകര്‍ത്തുന്ന തിരക്കില്‍ അവിടെയുള്ളവര്‍ നിന്നപ്പോള്‍ ഹൃദയം തകര്‍ന്നത് ഈ വൈദികനായിരിന്നു. ബൈക്കിനടിയിൽ പെട്ടുപോയ വ്യക്തിയെ ഒറ്റയ്ക്ക് എടുത്തു വാഹനത്തിൽ കയറ്റുവാൻ ആ വൈദികന് സാധിക്കുമായിരുന്നില്ല. അപകടത്തിൽ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാൻ അവിടെ കൂടി നിന്നവരോട് വൈദികൻ സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കണ്ട് നിന്നവര്‍ കുലുങ്ങിയില്ല. പിന്നീട് രണ്ടുപേർ പരിക്കേറ്റയാളെ വൈദികന്റെ വാഹനത്തിന്റെ പിൻസീറ്റിൽ കിടത്തി കൊടുത്തു. എന്നാൽ ഫയർ ഫോഴ്സ് ജീവനക്കാരനായ ഷാജി എന്നയാള്‍ മാത്രമാണ് അദ്ദേഹത്തിന് ഒപ്പം കാറില്‍ കയറിയത്. അതിവേഗത്തില്‍ ഫാ.മനുവും ഷാജിയും കൂടി മേരിക്വീന്‍സ് അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും ആ യാത്രക്കാരന്റെ ജീവന്‍ നഷ്ട്ടപ്പെട്ടിരിന്നു. ഷാർജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടിൽ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കുടുംബസമേതം താമസിക്കുന്ന റെജി വര്‍ഗ്ഗീസ് എന്ന എന്ന നാൽപ്പത്തിയേഴുകാരനാണ് അപകടത്തില്‍ മരിച്ചത്. നല്ല സമരിയാക്കാരന്റെ ദൗത്യം താൻ നിർവ്വഹിച്ചുവെങ്കിലും പത്തുമിനിറ്റ് കിട്ടിയിരുന്നെങ്കിൽ റെജിയുടെ ജീവൻ ഒരുപക്ഷേ, രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ഫാ. മനു പറയുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-14 16:42:00
Keywordsവൈദികന്‍
Created Date2017-12-14 16:41:41