category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഅള്‍ജീരിയയില്‍ ജീവത്യാഗം ചെയ്ത 19 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു
Contentവത്തിക്കാൻ സിറ്റി: അൾജീരിയയിൽ വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത 19 പേരെ ഫ്രാൻസിസ് മാർപാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. 1990 കാലഘട്ടത്തില്‍ ഇസ്ലാമിക മതമൗലീക വാദികളാല്‍ കൊലചെയ്യപ്പെട്ട ബിഷപ്പിനേയും 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വിശ്വാസികളായ 11 പേരേയുമാണ് ഇന്നലെ പാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. 1993നും 1996നും ഇടക്ക് കൊലചെയ്യപ്പെട്ടവരാണ് 19 രക്തസാക്ഷികളും. ഒരാന്‍ രൂപതയിലെ മെത്രാനായ പിയരെ ലൂസിയന്‍ ക്ലാവെറി തന്റെ ഡ്രൈവര്‍ക്കൊപ്പം ബോംബാക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത്. അള്‍ജീരിയയില്‍ തുടര്‍ന്നാല്‍ കൊല്ലപ്പെടുമെന്ന് സന്യാസിമാര്‍ക്കറിയാമായിരുന്നു. ഈ സത്യത്തെ മനസ്സിലാക്കിയാണ് അവര്‍ രാജ്യത്തു തുടര്‍ന്നു രക്തസാക്ഷിത്വം വരിച്ചത്. തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയാല്‍ പരിശീലനം ലഭിച്ച മുസ്ലീം തീവ്രവാദ സംഘം തിബിരിന്‍ ആശ്രമത്തിലെ 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ അവരുടെ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു. ബലാത്കാരത്തിനു വിസമ്മതിച്ചതിനു കുത്തേറ്റു മരിച്ച റൊമാനിയായിലെ സെക്യുലർ ഫ്രാൻസിസ്കൻ ഓർഡർ(ഒഎഫ് സി) അംഗം വേറോണിക്ക അന്റാവലിനെയും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2018-01-28 10:03:00
Keywords
Created Date2018-01-28 10:02:56