category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതീരത്തെ അവഗണിച്ച സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനവുമായി ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍
Contentആലപ്പുഴ: കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ട തീര ജനതയ്ക്ക് സൗജന്യറേഷന്‍ വിതരണം 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. 50 മീറ്ററിനുള്ളില്‍ മാത്രമല്ല മത്സ്യത്തൊഴിലാളി താമസിക്കുന്നതെന്നും തീരത്തെ അവഗണിച്ചാല്‍ മറ്റൊരു സുനാമി സമരത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം മൂലം കഴിഞ്ഞ മൂന്ന് ആഴ്ചയായി ഒരൊറ്റ വള്ളം പോലും കടലില്‍ പണിക്ക് പോയിട്ടില്ല. തീരം പട്ടിണിയിലായിരിക്കെ ആരുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അപ്രായോഗ്യമായ നിലപാട് എടുത്തതെന്ന് അറിയണം. കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസക്യാന്പുകളില്‍ കഴിയുന്‌പോഴും ജില്ലയിലെ ഒരൊറ്റ മന്ത്രിമാര്‍ പോലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയാറായിട്ടില്ലായെന്നും ബിഷപ്പ് പറഞ്ഞു. യോഗത്തില്‍ സഹായ മെത്രാന്‍ ജയിംസ് ആനാപറന്പില്‍, വികാരി ജനറല്‍ പയസ് ആറാട്ടുകുളം, അത്മായ കമ്മീഷന്‍ രൂപത സെക്രട്ടറി രാജു ഈരേശേരില്‍, കെഐല്‍സിഎ രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തില്‍, കെസിവൈഎം രൂപത പ്രസിഡന്റ് നിധിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-20 15:32:00
Keywordsആലപ്പുഴ
Created Date2018-06-20 15:37:05