category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദയാവധ നിയമത്തിന്റെ മറവിൽ ശിശുഹത്യക്കു കാനഡയുടെ നീക്കം
Contentഒട്ടാവ: പുതിയ ദയാവധ നിയമത്തിന്റെ മറവിൽ ശിശുക്കളെ വധിക്കാനുളള നീക്കവുമായി കാനഡയിലെ ഡോക്ടർമാരുടെ സംഘടന രംഗത്ത്. പരസഹായത്തോടെയുള്ള മരണം (അസിസ്റ്റഡ് സൂയിസൈഡ്) നിയമവിധേയമാക്കി രണ്ടു വർഷത്തിനു ശേഷം ശിശുക്കളെയും വധിക്കാനായി ഡോക്ടര്‍മാരെ മുന്‍നിര്‍ത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലേബർ പാർട്ടിയാണ് രംഗത്ത് വന്നിരിക്കുന്നത്. നിയമം വിപുലീകരിച്ച് കൂടുതൽ കൊലപാതകങ്ങൾ നടപ്പിലാക്കുക എന്ന വിചിത്രമായ തീരുമാനവുമായാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി മുൻപിൽ കാണുന്ന ജസ്റ്റിൻ ട്രൂടോ സർക്കാരിന്റെ പട പുറപ്പാട്. മാനസിക രോഗികൾക്ക് ദയാവധം നൽകുക, തീരുമാനം എടുക്കാനുളള കഴിവ് ഒരുവ്യക്തിക്ക് നഷ്ടമാകുന്നതിനു മുൻപ് ദയാവധം സ്വീകരിക്കാനുളള സമ്മതം പത്രം എഴുതി വാങ്ങിക്കുക, മനോനിലയില്‍ തകരാറുള്ള കുട്ടികൾക്ക് ദയാവധം നൽകുക തുടങ്ങിയ കാര്യങ്ങളിൽ പഠനം നടത്താൻ കൗൺസിൽ ഒാഫ് കനേഡിയൻ അക്കാഡമീസിനെ ട്രൂഡോ സർക്കാർ ഇതിനോടകം ചുമതലപ്പെടുത്തി കഴിഞ്ഞു. ദയാവധ നിയമം വിപുലീകരിച്ചാൽ മാതാപിതാക്കളുടെ സമ്മതം പോലും ചോദിക്കാതെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളെ വധിക്കാം എന്നെ ഭീതികരമായ അവസ്ഥ സംജാതമാകും. സർക്കാർ പഠനം നടത്താൻ ഏൽപ്പിച്ചിരിക്കുന്ന സംഘടനയും നിയമ വിപുലീകരണത്തിന് അനുകൂലമായ നിലപാട് ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത നയമാണ് ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിന്റെ കീഴിൽ കാണാൻ സാധിക്കുന്നത്. 6.5 കോടി ഡോളറാണ് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്‍റ് ഓരോ വര്‍ഷവും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗരതി അടക്കമുള്ള തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന ആള്‍ കൂടിയാണ് ജസ്റ്റിന്‍ ട്രൂഡോ. ഇതിനെല്ലാം പുറമേയാണ് രോഗങ്ങള്‍ ഉള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ ട്രൂഡോ രഹസ്യ മുന്നേറ്റം നടത്തുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-26 17:39:00
Keywordsകാനഡ, കനേഡി
Created Date2018-09-26 17:32:48