category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഏഷ്യ ക്രൈസ്തവ പീഡനത്തിന്റെ തട്ടകം: മൂന്നിലൊരു ക്രിസ്ത്യാനി പീഡനത്തിനിരയാകുന്നു
Contentസിയോള്‍: ഏഷ്യയിലെ ക്രൈസ്തവ വിശ്വാസികളില്‍ മൂന്നില്‍ ഒരാള്‍ വീതം മതപീഡനത്തിനു ഇരയാകുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2019-ലെ 'വേള്‍ഡ് വാച്ച് ലിസ്റ്റി'ലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യയില്‍ ക്രൈസ്തവ പീഡനം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ ഓപ്പണ്‍ ഡോഴ്സിനെ ചൂണ്ടിക്കാട്ടി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് പറയുന്നു. ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇതാദ്യമായി ആദ്യ പത്തില്‍ ഇന്ത്യ ഇടം നേടിയിട്ടുണ്ടെന്നതും ഞെട്ടിക്കുന്നതാണ്. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 28-മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈനയിലെ കര്‍ക്കശമായ കമ്മ്യൂണിസ്റ്റ് നിയമങ്ങളും, ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദവും, ഇന്തോനേഷ്യയിലെ മുസ്ലീം മതമൗലീക വാദവും ഏഷ്യയെ ക്രിസ്ത്യാനികളുടെ പുതിയ കനല്‍ മെത്തയാക്കി മാറ്റിയിരിക്കുന്നുവെന്ന് ഓപ്പണ്‍ ഡോഴ്സ് പറയുന്നു. തുടര്‍ച്ചയായ 18-മത്തെ വര്‍ഷവും ഉത്തര കൊറിയയില്‍ തന്നെയാണ് ലോകത്തെ ഏറ്റവും കടുത്ത ക്രൈസ്തവ പീഡനം നടക്കുന്നത്. 24.5 കോടി ക്രൈസ്തവര്‍ ആഗോളതലത്തില്‍ പീഡനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്നാണ് ഓപ്പണ്‍ ഡോഴ്സ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സഖ്യം 21.5 കോടിയായിരുന്നു. ചൈന, അള്‍ജീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, മാലി, മൌറീഷ്യസ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പീഡനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്‍ റിപ്പോര്‍ട്ട് പറയുന്നു. 2030-ഓടെ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരുള്ള രാഷ്ട്രമായി മാറുമെന്ന്‍ കരുതപ്പെടുന്ന ചൈനയിലെ ക്രൈസ്തവ വിശ്വാസം കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രൈസ്തവ പീഡന ലിസ്റ്റില്‍ ചൈനയുടെ സ്ഥാനം നാല്‍പ്പത്തിമൂന്ന് ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ചൈന ഇരുപത്തിയേഴാമതാണ്. ചൈനയില്‍ അന്‍പതു ലക്ഷത്തോളം വിശ്വാസികള്‍ ഏതെങ്കിലും വിധത്തിലുള്ള പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-16 18:12:00
Keywordsഏഷ്യ
Created Date2019-01-16 18:18:02