category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങള്‍ വാക്സിന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍
Contentറോം: ഗര്‍ഭഛിദ്രത്തിനിരയായ ശിശുക്കളെ ഉപയോഗിച്ച് വാക്സിന്‍ ഉല്‍പ്പാദനം നടത്തുന്ന പൈശാചികമായ ചരിത്രം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന പ്രോലൈഫ് രംഗത്തെ വിദഗ്ദയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. മാതാപിതാക്കളുടെ അവകാശങ്ങള്‍ക്ക് ഭീഷണിയും, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കോടികള്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന വന്‍ വ്യവസായമായി അബോര്‍ഷന്‍ മാറിയിരിക്കുകയാണെന്നും ‘ചില്‍ഡ്രന്‍ ഓഫ് ഗോഡ് ഫോര്‍ ലൈഫി’ന്റെ സ്ഥാപകയായ ഡെബി വിന്നെഡ്ജ് വെളിപ്പെടുത്തി. വാക്സിന്‍ നിര്‍മ്മാണത്തില്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ മാര്‍ച്ച് 13-ന് റോമില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനെത്തിയതാണ് വിന്നെഡ്ജ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും ലഭിച്ച രേഖകള്‍ വഴിയാണ് വിന്നെഡ്ജ് അബോര്‍ഷനുമായി ബന്ധപ്പെട്ട വ്യവസായത്തിലെ ക്രൂരമായ ഇടപെടലിനെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ശിശുക്കളുടെ അവയവങ്ങള്‍ മരവിക്കാതെ ശേഖരിക്കുന്നതിനായി ജീവനോടെ തന്നെ ശിശുക്കളെ അബോര്‍ട്ട്‌ ചെയ്യുന്ന രീതിവരെ നിലവിലുണ്ടെന്ന് കോണ്‍ഫറന്‍സിന് മുന്‍പായി ലൈഫ് സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിന്നെഡ്ജ് പറഞ്ഞു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ അവയവങ്ങള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു വലിയ മാര്‍ക്കറ്റ് പേറ്റന്റിനായി കാത്തിരിക്കുന്നുണ്ട്. ശിശുക്കളുടെ അവയവങ്ങള്‍ ശേഖരിക്കുന്നതില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള പങ്ക് ഒരു രഹസ്യാനോഷണത്തിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്. വാക്സിനുകളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ഡോക്ടര്‍മാരുമായും പങ്കുവെക്കണമെന്നും, ധാര്‍മ്മികതക്ക് ചേരുന്ന മറ്റെന്തെങ്കിലും മരുന്നുണ്ടോ എന്ന് ചോദിക്കണമെന്നും അവര്‍ മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-16 15:00:00
Keywordsഅബോര്‍ഷ, ഗര്‍ഭഛി
Created Date2019-03-16 14:48:29