"വിശുദ്ധ കുര്‍ബാന നീതിമാന്‍മാര്‍ക്കു വേണ്ടിയുള്ള സമ്മാനമല്ലെന്നും ദൈവപിതാവ് നമുക്കു നല്‍കിയിരിക്കുന്ന രക്ഷയുടെ ഭക്ഷണമാണെന്നും അങ്ങ് പറഞ്ഞു. എന്നെ ഏറെ ചിന്തിപ്പിക്കുകയും മനസില്‍ ഏറെ ആഹ്ലാദം നല്‍കുകയും ചെയ്യുന്ന വാക്കുകളാണിത്". ലേഡി ഗാഗ കുറിക്കുന്നു. സ്റ്റിഫാനി ജര്‍മ്മനോട്ട എന്നതാണു കത്തോലിക്ക സഭ വിശ്വാസിയായ ലേഡി ഗാഗയുടെ ശരിയായ നാമം. പോപ് ഗായികയും ഗാനരചയിതാവുമായതിനു ശേഷമാണു ലേഡി ഗാഗയെന്ന പേരില്‍ സ്റ്റിഫാനി അറിയപ്പെടുവാന്‍ തുടങ്ങിയത്. പല വിവാദങ്ങളിലും ചെന്നു പെട്ടിട്ടുള്ള ലേഡി ഗാഗ ഒരു കത്തോലിക്ക വെബ്‌സൈറ്റിലെ ചില വാചകങ്ങള്‍ തനിക്കുള്ള ചില താക്കിതുകള്‍ പോലെയാണു തോന്നിയതെന്നും മാനസാന്തരത്തിലേക്കുള്ള വഴിയാണിതുമൂലം തുറന്നു കിട്ടിയതെന്നും പറയുന്നു.
താന്‍ ദൈവ വിശ്വാസിയാണെന്നും യേശുക്രിസ്തുവിലും, പരിശുദ്ധ കത്തോലിക്കാ സഭയിലും താന്‍ ആഴമായി വിശ്വസിക്കുന്നുവെന്നും 2010-ല്‍ ലേഡി ഗാഗ പറഞ്ഞിരുന്നു. ഫോട്ടോയെ വിമര്‍ശിച്ച ഒരാള്‍ക്കു, മഗ്ദലനാ മറിയത്തിന്റെ കഥയിലൂടെ ലേഡി ഗാഗ മറുപടിയും നല്‍കിയിട്ടുണ്ട്. നാം എല്ലാം പാപികളാണെന്നും എന്നാല്‍ പാപികളെ ആഴമായി സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും അവര്‍ മറുപടിയില്‍ പറയുന്നു.
Faith And Reason
യേശുക്രിസ്തുവിലും കത്തോലിക്കാ സഭയിലുമുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ
സ്വന്തം ലേഖകന്‍ 17-05-2016 - Tuesday
വാഷിംഗ്ടണ്‍: മനുഷ്യൻ പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ, മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ ദൈവവിശ്വാസം ഏറ്റു പറയുവാൻ മടി കാണിക്കാറുണ്ട്. ചിലർ എല്ലാവരുടെയും അംഗീകാരം ലഭിക്കുവാൻവേണ്ടി 'ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു' എന്നു പറയും. ഇവിടെയാണ് പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയുടെ വാക്കുകളുടെ പ്രസക്തി. യേശുക്രിസ്തുവിലും കത്തോലിക്കാ സഭയിലുമുള്ള വിശ്വാസമാണ് ലേഡി ഗാഗ ഏറ്റുപറയുന്നത്. തന്റെ വിശ്വാസ ജീവിതത്തിന് പുത്തൻ ഉണർവു നൽകിയ വൈദികന് സോഷ്യൽ മീഡിയായിലൂടെ നന്ദിപറയാനും അവർ മടി കാണിച്ചില്ല.
ലേഡി ഗാഗ വൈദികനൊപ്പം നല്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ബ്ലസ്ഡ് സാക്രമെന്റ് ദേവാലയത്തിലെ വൈദികനായ ജോണ്‍ ബുഫല്ലിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണു ലേഡി ഗാഗ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനോടുള്ള കടപാടിന്റെ ഭാഗമായിട്ടാണു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവര്‍ ഇതോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
