News - 2025

സാത്താനും അവന്റെ സൈന്യവും ലോകമെമ്പാടും ഭീതിപരത്തുന്ന തരത്തില്‍ വര്‍ദ്ധിക്കുന്നതായി ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്‍സോ ടാറാബൊറേലി

സ്വന്തം ലേഖകന്‍ 20-10-2016 - Thursday

ലോസാഞ്ചലസ്: ലോകമെമ്പാടും ഭീതി പരത്തുന്ന രീതിയില്‍ സാത്താനും അവന്റെ സൈന്യവും ആധിപത്യം പുലര്‍ത്തുകയാണെന്നു പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്‍സോ ടാറബൊറേലി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സാത്താന്റെ ശക്തമായ ആക്രമണം സമൂഹം നേരിടുന്നതിനെ കുറിച്ച് ഫാദര്‍ ടാറബൊറേലി വിശദീകരിച്ചത്. ആളുകള്‍ ജീവിതത്തിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ സാത്താനെ പ്രവേശിക്കുവാന്‍ അനുവദിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും ഫാദര്‍ ടാറാബൊറേലി കൂട്ടിച്ചേര്‍ത്തു.

"ശാസ്ത്രം വളരെ പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പലകണ്ടുപിടിത്തങ്ങളും ജീവിതത്തെ ഏറെ സുഖമുള്ളതാക്കി മാറ്റി എന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ ദൈവത്തില്‍ നിന്നും പലരും അകന്നു പോകുവാനും ഇത്തരം സാഹചര്യങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. ഈ വിടവിലൂടെയാണ് സാത്താന്‍ പലരുടെയും ജീവിതങ്ങളിലേക്ക് കടന്നുവരുന്നത്. ദേവാലയത്തിലേക്ക് പോകുവാനും, വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാനുമുള്ള താല്‍പര്യം കുറയുന്നത് ഇത്തരം പ്രശ്‌നങ്ങളുടെ സൂചനയാണ്". ഫാദര്‍ വിന്‍സെന്‍സോ ടാറബൊറേലി പറഞ്ഞു.

സാത്താനെ മനുഷ്യരുടെ ശരീരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രകൃയ ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒന്നാണെന്നും ഫാദര്‍ ടാറബൊറേലി പറയുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പലരും രക്തം ഛര്‍ദിക്കുകയും, രക്തത്തില്‍ ചെറുവിഗ്രഹങ്ങളും, തടികഷ്ണങ്ങളും പേപ്പറും വരെ ഉണ്ടാകാറുണ്ടെന്നും ഫാദര്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും വിശദീകരിച്ചു. പുതുതലമുറയിലെ വൈദികര്‍ പലരും ഭൂതത്തെ ഒഴിപ്പിക്കുന്ന പ്രാര്‍ത്ഥനകളും, അതിന്റെ വിവിധ കാര്യങ്ങളും പഠിക്കുവാന്‍ വിമുഖത കാട്ടുന്നതായും ഫാദര്‍ ടാറബൊറേലി കൂട്ടിച്ചേര്‍ത്തു.

"വിഗ്രഹ ആരാധനയും, ഓജോ ബോര്‍ഡും നിങ്ങളിലേക്ക് സാത്താനെ പ്രവേശിപ്പിക്കുവാന്‍ വഴിവയ്ക്കുന്ന ഒന്നാണ്. ഒരിക്കല്‍ സാത്താന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാന്‍ ആത്മഹത്യയുടെ ചിന്തകളെ അവന്‍ നിങ്ങളുടെ തലകളിലേക്ക് കുത്തി നിറയ്ക്കും. ഇതിനാല്‍ ദൈവഭക്തിയിലും, ദേവാലയവുമായുള്ള ബന്ധത്തിലും വളരേണ്ടത് ഏറെ അത്യാവശ്യമാണ്. സാത്താന്റെ അപകടങ്ങളെ സംബന്ധിച്ച് നാം എല്ലായപ്പോഴും ജാഗ്രതയോടു കൂടി തന്നെ വേണം ഇരിക്കുവാന്‍". ഫാദര്‍ വിന്‍സെന്‍സോ ടാറബൊറേലി ബിബിസി ലേഖകനോട് പറഞ്ഞു.


Related Articles »