India

ബോംബെ അതിരൂപതയ്ക്കു രണ്ട് സഹായമെത്രാന്മാർ

സ്വന്തം ലേഖകന്‍ 21-12-2016 - Wednesday

മുംബൈ: ബോംബെ അതിരൂപത സഹായ മെത്രാന്മാരായി ഫാ. ആൽവിൻ ഡിസിൽവ, ഫാ.ബർത്തോൾ ബരേറ്റോ എന്നിവരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇന്നലെയാണു വത്തിക്കാനില്‍ നിന്ന്‍ പ്രഖ്യാപനമുണ്ടായത്. ഇരുവരും ബോംബെ അതിരൂപതാ വൈദികരായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. 1948 ഏപ്രിൽ 20നു മുംബൈയിലാണു ഫാ. ആൽവിൻ ഡി സിൽവ ജനിച്ചത്.

1973ൽ പൗരോഹിത്യം സ്വീകരിച്ചു. ബോംബെ അതിരൂപതയിലെ വിവിധ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും വികാരിയായും ഫാ. ആൽവിൻ സേവനമനുഷ്ഠിച്ചു. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ (എഫ്എബിസി) കാലാവസ്‌ഥാ വ്യതിയാന ഡെസ്ക് സെക്രട്ടറിയായി സേവനം ചെയ്തു വരികെയാണ് നിയമനം. മുംബൈയിലെ മാഹിമിൽ 1961 സെപ്റ്റംബർ 16നാണു ഫാ. ബർത്തോൾ ബരേറ്റോ ജനിച്ചത്. 1989ൽ പൗരോഹിത്യം സ്വീകരിച്ചു. ബോറിവ്ലിയിൽ വികാരിയായി സേവനം ചെയ്തു വരികെയാണ് സഹായ മെത്രാനായി പുതിയ നിയമനം ലഭിക്കുന്നത്.