News - 2025

പണവും പ്രതാപവും ദൈവവചനങ്ങള്‍ അവഗണിക്കാന്‍ പ്രേരിപ്പിക്കുമെന്ന്‌ വലിയനോമ്പ്‌ സന്ദേശത്തില്‍ മാര്‍പ്പാപ്പ

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വചനങ്ങള്‍ക്ക്‌ ഹൃദയത്തില്‍ സ്ഥാനം നല്‍കാത്തവര്‍ക്ക്‌ മറ്റുള്ളവരെ സ്‌നേഹിക്കാനോ, സ്വാഗതം ചെയ്യാനോ കഴിയില്ല. ഓരോ ജീവിതവും സ്വികാര്യത, ആദരം, സ്‌നേഹം എന്നിവ അര്‍ഹിക്കുന്നു. കണ്ണു തുറന്ന്‌ ജീവിതത്തെ സ്‌നേഹിക്കാനും ദൈവ വചനങ്ങള്‍ സഹായിക്കുന്നു, പ്രത്യേകിച്ച്‌ ദുര്‍ബലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍. പണവും പ്രതാപവും ദൈവ വചനത്തെ അവഗണിക്കാന്‍ ഇടയാക്കുമെന്നും വത്തിക്കാനില്‍ ഫെബ്രുവരി 7ന്‌ പുറത്തിറക്കിയ വലിയ നോമ്പു സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഉല്‍ബോധിപ്പിച്ചു. വേള്‍ഡ്‌ ഈസ്‌ ഗിഫ്‌റ്റ്‌-അതര്‍ പേഴ്‌സണ്‍സ്‌ ആര്‍ ഗിഫ്‌റ്റ്‌ എന്ന തലക്കെട്ടിലുള്ള സന്ദേശത്തില്‍ ലൂക്കയു'ടെ സുവിശേഷത്തിലെ ധനവാന്റെയും ലാസറിന്റേയും ഉപമക്കാണ്‌ പ്രാധാന്യം നല്‍കിയിട്ടുലുള്ളത്‌. സത്യസന്ധമായ മാറ്റത്തെയാണ്‌ ഉപമയിലൂടെ ഉദ്ദേശിക്കുന്നത്‌. ശരിയായ സന്തോഷവും നിത്യജീവനും നേടാന്‍ എന്താണ്‌ ആവശ്യമെന്ന്‌ ഈ ഉപമ ചൂണ്ടിക്കണിക്കുന്നു.

ലാസറിനേയും അവന്റെ ദുരിതങ്ങളേയും വളരെ വിപുലമായി സുവിശേഷ ഭാഗത്തില്‍ വിവരിക്കുന്നുണ്ട്‌. ധനവാന്‌ ലാസറിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും മുഖവും പേരും നല്‍കി, സമൂഹത്തില്‍ വിലയും നിലയും ഇല്ലാത്ത ലാസറിന്‌ സുവിശേഷം വില കല്‍പ്പിക്കുന്നു. ഒരു സമ്മാനമായി, അമൂല്യ നിധിയായി, ദൈവം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആളായിട്ടാണ്‌ സുവിശേഷം ലാസറിനെ അവതരിപ്പിക്കുന്നതെന്ന്‌ പാപ്പ എഴുതി.

ധനവാന്റെ കണ്ണു തുറന്നത്‌ ഇരുവരുടേയും മരണ ശേഷമാണ്‌. മറ്റുള്ളവരുമായി ബന്ധമുണ്ടാകണമെങ്കില്‍ അവരെ അംഗികരിക്കേണ്ടതുണ്ട്‌. ധനവാന്റെ വാതിക്കല്‍ എത്തുന്ന ദരിദ്രന്‍ അപശകുനമല്ല മറിച്ച്‌, മാറ്റമുണ്ടാകാനും രൂപാന്തരപ്പെടാനുമാണ്‌ അവന്റെ സാന്നിദ്ധ്യം എന്നാല്‍, ഒരാളുടെ ഹൃദയ കവാടങ്ങള്‍ തുറക്കുന്നത്‌ എങ്ങിനെ എന്ന്‌ മനസ്സിലാകണമെങ്കില്‍, അയാളെ ഒരു സമ്മാനമായി കരുതണം ഒപ്പം, ദൈവ വചനങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നെന്ന്‌ അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗിയ ആനന്ദത്തിനുള്ള അന്വഷണത്തെ വഴിതെറ്റിക്കുന്ന കെണികളെപ്പറ്റിയും പ്രലോഭനങ്ങളെപ്പറ്റിയും ബോധവാനാകുകയാണ്‌ ഒരു മാര്‍ഗ്ഗം.

ധനവാന്‍ ഒരു രാജാവിനെപ്പോലെ വസ്‌ത്രങ്ങള്‍ ധരിക്കുന്നു, ദൈവത്തെപ്പോലെ അഭിനയിക്കുന്നു. കൊട്ടാര സദൃശ്യ ഭവനത്തില്‍ വസിക്കുന്നു. പണത്തോടുള്ള അവന്റെ ആര്‍ത്തി അവനെ പൊങ്ങച്ചത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കുമെന്ന്‌ സന്ദേശത്തില്‍ പറഞ്ഞു