India - 2025

മദ്യനയം അട്ടിമറിച്ചാല്‍ പ്രത്യാഘാതം ഗുരുതരം: ബിഷപ് മാര്‍ ഇഞ്ചനാനിയില്‍

സ്വന്തം ലേഖകന്‍ 20-08-2016 - Saturday

കൊച്ചി: നിലവിലെ മദ്യനയം അട്ടിമറിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാനതല ഡയറക്ടേഴ്‌സ് മീറ്റ് - 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"മദ്യവിപത്തിനെ ലഘൂകരിച്ചു കാണരുത്. മദ്യാസക്തി കേരളത്തെ കാര്‍ന്നുതിന്നുകയാണ്. ജനഹിതം മദ്യത്തിനെതിരാണ്. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മദ്യ ഉപഭോഗം കുറയ്ക്കാനാകണം. തീരുമാനം എടുക്കുമ്പോള്‍ അത് മദ്യപര്‍ക്കും നിക്ഷിപ്ത താത്പര്യക്കാരായ അബ്കാരികള്‍ക്കും വേണ്ടിയാകാതെ കേരള ജനതയ്ക്ക് ഗുണം ചെയ്യുമോ എന്നാണ് പരിശോധിക്കേണ്ടത്. ടൂറിസത്തിന്റെ പേരില്‍ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്". മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

പാലാരിവട്ടം പി.ഒ.സി.യില്‍ നടന്ന യോഗത്തില്‍ മദ്യവിരുദ്ധ കമ്മിഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. മദ്യനയം സംബന്ധിച്ച് സര്‍ക്കാറിനെതിരെ സമര പരിപാടികള്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുമായി സഹകരിച്ച് നടപ്പിലാക്കാനും സമിതി തീരുമാനിച്ചു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക