India - 2025
തിരുനാള്‍ വെടിക്കെട്ട് ഒഴിവാക്കി നിര്‍മ്മിച്ച വീട് നിര്‍ദ്ധന കുടുംബത്തിന് കൈമാറി
സ്വന്തം ലേഖകന്‍ 21-08-2016 - Sunday
ചെട്ടിക്കാട്: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് നടത്തിവരാറുള്ള വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയുള്ള തുക കൊണ്ട് നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ നിര്‍ദ്ധന കുടുംബത്തിന് കൈമാറി.
കഴിഞ്ഞ മെയ് മാസത്തില്‍ തിരുനാള്‍ ആഘോഷം തുടങ്ങുന്നതിനു മുന്പ് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായ പശ്ചാത്തലത്തിലാണ് തിരുനാള്‍ വെടിക്കെട്ട് ഒഴിവാക്കി ആ തുക കൊണ്ട് പാവപ്പെട്ട കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കുവാനായി ദൈവാലയ അധികൃതര്‍ തീരുമാനിച്ചത്. ചെട്ടിക്കാട് കളത്തില്‍ മേഴ്‌സിക്കാണ് കിടപ്പുമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങിയ മനോഹരമായ വീട് പണിതു നല്‍കിയത്.
മെയ് 10നു തറകല്ലിട്ട വീട് മൂന്നു മാസം കൊണ്ട് പൂര്‍ത്തീകരിച്ച് നല്കുവാന്‍ ഇടവകക്കായി. നിര്‍മാണത്തിന് തികയാതെ വന്ന തുക ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ കാരുണ്യ ഭവനം പദ്ധതിയില്‍ നിന്ന് എടുക്കുകയും ചെയ്തിരിന്നു. ഇടവക വികാരി ഫാ. ജോയ് കല്ലറയ്ക്കല്‍ വിടീന്റെ ആശീര്‍വാദവും താക്കോല്‍ദാനവും നിര്‍വഹിച്ചു. ഫാ. ലിനു പുത്തന്‍ചക്കാലക്കല്‍, സെബാസ്റ്റ്യന്‍ പനക്കല്‍, റോബി പടമാട്ടുമ്മല്‍, ജോസഫ് കുറുപ്പശേരി എന്നിവര്‍ പ്രസംഗിച്ചു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
