
കൊച്ചി: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഡോ. സാൽവത്തോറെ പെനാക്യോ സ്ഥാനമൊഴിയുന്നു. കഴിഞ്ഞ ദിവസം നടന്ന കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സുവർണ ജൂബിലി, ഇന്ത്യയിലെ സ്ഥാനപതി എന്ന നിലയിൽ അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടിയായിരുന്നു. തന്റെ ജീവിതത്തിലെ നിർണായകമായ കാലഘട്ടമാണ് ഇന്ത്യയിലെ സേവനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആറു വർഷം മുൻപാണു ഡോ. പെനാക്യോയെ ഇന്ത്യയിലെ സ്ഥാനപതിയായി മാർപാപ്പ നിയമിച്ചത്. മദർ തെരേസയുടെ വിശുദ്ധ പദവി ഉൾപ്പെടെയുള്ള നിർണായകമായ നടപടികളിൽ ഡോ. പെനാക്യോ പങ്കാളിയായി. ഇന്ത്യക്കു പുറമെ നേപ്പാളിന്റെ ചുമതലയും ഡോ. പെനാക്യോക്ക് ഉണ്ടായിരുന്നു. പോളണ്ടിലെ വത്തിക്കാൻ സ്ഥാനപതിയായിട്ടാണു പുതിയ നിയമനം.