Daily Saints. - 2025

0: October 5 : വിശുദ്ധ ഫൗസ്റ്റിന കൊവൽസ്ക

ഷാജു പൈലി 04-10-2015 - Sunday

20-മത്തെ നൂറ്റാണ്ടിൽ ജനിച്ച വിശുദ്ധ ഫൗസ്റ്റിന നാമകരണം ചെയ്യപ്പെട്ടത് 2000 ത്തിലാണ്. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്.

സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു ആ സന്ദേശം. യേശു വിശുദ്ധയോട് അരുളിചെയ്തു "ഇന്ന് ഞാൻ നിന്നെ എന്റെ കാണ്യവുമായി ലോകം മുഴുവനുമുള്ള ജനങ്ങൾക്കിടയിലേക്കയക്കുന്നു". തന്റെ കരുണാമയമായ തിരു ഹൃദയത്തിന്റെ സ്നേഹം ലോകം മുഴുവൻ പകരുന്നതിനും, വേദനിക്കുന്ന ലോകത്തെ സുഖപ്പെടുത്തുന്നതിനുമുള്ള ഈശോയുടെ ആഗ്രഹമായിരുന്നു ഇതിനു കാരണം.

1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യത്തിന്റെ രാജനായി യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ഈശോയെ അവൾ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ കർത്താവിന്റെ ഒരു ചിത്രം വരക്കുവാൻ ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിനിന്ന്ൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ്‌ ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു.

പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല, വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല. പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു.

അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ അവളുടെ നിർദ്ദേശപ്രകാരം ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. 1987-ൽ ഈ ഡയറി ഇംഗ്ലീഷിലേക്ക് തർജ്ജമ' ചെയ്യുകയും 'ദിവ്യകാരുണ്യം എന്റെ ആത്മാവിൽ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഹെലെന എന്ന് ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന പോളണ്ടിലെ ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായാണ് ജനിച്ചത്. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും മതത്തെസേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷെ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു.

ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക സംഗീതത്തിൽ അലിഞ്ഞ ഒരു രാത്രിയിൽ ദുഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു. അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനുപോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു. അതിനാൽ ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു.

ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്. പോളണ്ടിലെ ആദ്യത്തെ പാപ്പാ യായ ജോണ്‍ പോൾ രണ്ടാമൻ 2000 ഏപ്രിൽ 30ന് ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഈസ്റ്ററിനു ശേഷം വരുന്ന ആദ്യ ഞായറാഴ്ച ദിവ്യകാരുണ്യത്തിന്റെ ഞായറാഴ്ചയായി സഭ കൊണ്ടാടുന്നു.


Related Articles »