India - 2025

മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പൗരോഹിത്യം സ്വീകരിച്ചിട്ട് 60 സംവത്സരങ്ങള്‍

സ്വന്തം ലേഖകന്‍ 23-11-2018 - Friday

കോട്ടയം: പാലാ ജനതയെ വിശ്വാസ ദീപ്തിയില്‍ കൈപിടിച്ചു നടത്തുന്ന മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ പൗരോഹിത്യം സ്വീകരിച്ചിട്ട് 60 സംവത്സരങ്ങള്‍ പിന്നിടുന്നു. 1958 നവംബര്‍ 23ന് റോമില്‍ കര്‍ദ്ദിനാള്‍ അഗജീനിയാനില്‍ നിന്നുമാണ്‍ അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1962ല്‍ വടവാതൂര്‍ സെമിനാരി ആരംഭിച്ചപ്പോള്‍ അവിടെ പ്രഫസറായി. 1665ല്‍ വീണ്ടും റോമിലെ പ്രൊപ്പഗാന്താ കോളജില്‍ വൈസ് റെക്ടറായി നിയമിതനായി. നാലു വര്‍ഷത്തിനുശേഷം വടവാതൂര്‍ സെമിനാരി റെക്ടറായി നിയമിതനായി.

ഇവിടെ റെക്ടറായി സേവനം ചെയ്യുന്നതിനിടെ പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1973 ഓഗസ്റ്റ് 15ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ വിരമിച്ചപ്പോള്‍ 1981 ഫെബ്രുവരി ആറിന് പാലാ രൂപതാധ്യക്ഷനായി. 23 വര്‍ത്തെ സേവനത്തിനുശേഷം 2004 മേയ് രണ്ടിന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് രൂപതയുടെ സാരഥ്യം കൈമാറി. ധന്യമായ പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ ബിഷപ് ഹൗസില്‍ പ്രാര്‍ത്ഥനയിലാണ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍.

More Archives >>

Page 1 of 205