News - 2026

വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്‍ കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥന്‍

പ്രവാചകശബ്ദം 27-10-2025 - Monday

വത്തിക്കാൻ സിറ്റി: വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്‌തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ 'ഗ്രാവിസിമും എഡ്യുക്കാ സ്യോനിസി'ന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് നാളെയാണ് മാർപാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇതുസംബന്ധിച്ച പ്രത്യേക രേഖയും മാർപാപ്പ പുറത്തിറക്കും.

അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻട്രി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിനു നേതൃത്വം വഹിച്ചതും അദ്ദേഹമായിരിന്നു. 40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും, 30 കവിതകളും കര്‍ദ്ദിനാള്‍ ന്യൂമാന്റെ പേരിലുണ്ട്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാൻ. കര്‍ദ്ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദ്ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ട തന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ്.

ക്രിസ്തീയവിദ്യാഭ്യാസം സംബന്ധിച്ച കൗൺസിൽ പ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസമേഖല, പ്രത്യേകിച്ച് കത്തോലി ക്കാ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമായിരിക്കും ലെയോ മാർപാപ്പയുടെ രേഖ. ആഗോള വിദ്യാഭ്യാസ ജൂബിലിയുടെ സമാപനദിനമായ നവംബർ ഒന്നിന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ 38-ാമത്തെ വേദപാരംഗതനായും മാർപാപ്പ പ്രഖ്യാപിക്കും.

2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിൻ്റെ ഭാഗമായുള്ള ആഗോള വിദ്യാഭ്യാസ ജൂബിലി ഇന്നുമുതൽ നവംബർ ഒന്നുവരെ റോമിലും വത്തിക്കാനിലുമായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 20,000 പേർ പങ്കെടുക്കും. വത്തിക്കാന്റെ കണക്കുകൾപ്രകാരം ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലായി 230,000 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 7.2 കോടി വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സേവനം നൽകുന്നത്.


Related Articles »