India - 2025

പോലീസ് അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെന്നു ദേശീയ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 16-09-2018 - Sunday

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസിന്റെ അന്തിമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട സഭാ അധികൃതര്‍ ആവശ്യമായ തീരുമാനം എടുക്കുമെന്നു ദേശീയ മെത്രാന്‍ സമിതി. ബിഷപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ അതീവ ദുഃഖമുണ്ടെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഏതെങ്കിലും പക്ഷത്ത് അല്ലെന്നും സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രിനാസ് പ്രസ്താവനയില്‍ കുറിച്ചു.

നേരത്തേ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. വ്യക്തി മെത്രാന്മാരുടെ കാര്യത്തില്‍ സിബിസിഐക്ക് അധികാരമില്ല. പോരാത്തതിന് പോലീസ് അന്വേഷണം നടന്നുവരികയാണ്. കേസിലെ ഒരു കക്ഷി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകും. പോലീസ് അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉത്തരവാദപ്പെട്ട സഭാധികാരികള്‍ തീര്‍ച്ചയായും ആവശ്യമായ തീരുമാനം എടുക്കും. സത്യം പുറത്തു വരണമെന്നും നീതിപൂര്‍വമായ പരിഹാരം ഉണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുകയാണ്. പ്രതിസന്ധി സമയത്ത് സഭയുടെയാകെ പ്രാര്‍ത്ഥാന അഭ്യര്‍ഥിക്കുകയാണെന്നും സി‌ബി‌സി‌ഐ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


Related Articles »