India - 2025

പ്രളയബാധിതര്‍ക്കു 25 കോടി രൂപയുടെ പദ്ധതിയുമായി തൃശൂര്‍ അതിരൂപത

സ്വന്തം ലേഖകന്‍ 03-10-2018 - Wednesday

തൃശൂര്‍: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെ 25 കോടി രൂപയുടെ പദ്ധതിയുമായി തൃശൂര്‍ അതിരൂപത. ഇന്നലെ പ്രളയബാധിതര്‍ക്കു ഭവനം നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം തൃശൂര്‍ അതിരൂപത സര്‍ക്കാരിന് കൈമാറി. സ്ഥലം വിട്ടുനല്കുന്നതിനുള്ള സമ്മതപത്രം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി എ.സി. മൊയ്തീനാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപ സംഭാവനയും ഇതോടൊപ്പം കൈമാറി.

ഇതിനു പുറമേ, 15 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അതിരൂപത ഇതുവരെ നല്‍കിക്കഴിഞ്ഞു. സന്യസ്തര്‍ അതിരൂപതയിലെ മനക്കൊടി, ചിറ്റാട്ടുകര, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്ന് ഏക്കര്‍ സ്ഥലം വീടു നിര്‍മിക്കാന്‍ നല്‍കുന്നതിനും, തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലഭിക്കുന്ന വരുമാനം ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്നതിനും പുറമേയാണിതെന്ന് അതിരൂപത വക്താവ് ഫാ. നൈസന്‍ ഏലന്താനത്ത് അറിയിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, മേയര്‍ അജിത ജയരാജന്‍, പി.കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »