India - 2025

അജപാലന ശൈലിയില്‍ സമഗ്രമായ മാറ്റത്തിനുള്ള നിര്‍ദേശങ്ങളുമായി തൃശൂര്‍ അതിരൂപത

സ്വന്തം ലേഖകന്‍ 18-05-2018 - Friday

തൃശൂര്‍: വിശ്വാസപരിശീലന രംഗങ്ങളിലും അജപാലനശൈലിയിലും യുവജന പ്രേഷിതത്വത്തിലും സമഗ്രമായ മാറ്റത്തിനുള്ള നിര്‍ദേശങ്ങളുമായി അതിരൂപത അസംബ്ലിയുടെ മൂന്നാംദിനം. അജപാലനത്തില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം അത്മായരുടെ ഒരു ടീം വേണമെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശം. ഫൊറോന തലത്തില്‍ കൗണ്‍സിലിംഗ് സെന്ററുകളും യുവാക്കളുടെ നേതൃത്വഗുണവും സാങ്കേതികത്തികവും വര്‍ധിപ്പിക്കുന്നതിന് യൂത്ത് സെന്റര്‍ വേണം. നവമാധ്യമങ്ങളുടെ ഈ കാലഘട്ടത്തില്‍ മീഡിയാസെന്റര്‍ സജീവമാകണമെന്ന നിര്‍ദേശവുമുണ്ട്. അതിരൂപതയുടെ അടുത്ത അഞ്ചുവര്‍ഷത്തെ കര്‍മപദ്ധതിയില്‍ ഈ നിര്‍ദേശങ്ങള്കൂ ടി പരിഗണിക്കും.

കുടുംബങ്ങളും ഇടവകകളും ഫൊറോനയും അതിരൂപതയും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കണം. കുടുംബങ്ങളുടെ സമഗ്രവികസനത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഇടവകാതലത്തിലോ ഫൊറോന തലത്തിലോ ഹെല്‍പ് ഡെസ്‌കുകള്‍ വേണം.രാവിലെ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ ദിവ്യബലിയോടെയാണു മൂന്നാം ദിനത്തില്‍ അസംബ്ലിക്കു തുടക്കമായത്. കുടുംബവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവിധ വിഷയങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കലും ആരംഭിച്ചു. ഇന്നു വൈകുന്നേരത്തോടെ അസംബ്ലി സമാപിക്കും.

More Archives >>

Page 1 of 162