
കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെ കേസ് എടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
നേരത്തെ അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഇന്നാണ് കേസിൽ അന്തിമ വിധിയുണ്ടായത്. ചീഫ് ജസ്റ്റിസ് ആന്റണി ഡോമനിക്, ജസ്റ്റിസ് ശേഷാദ്രി നായിഡു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.