Contents

Displaying 25061-25070 of 26068 results.
Content: 25514
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ ജനസംഖ്യയില്‍ 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്ക ഒന്നാമത്
Content: ന്യൂയോര്‍ക്ക്: ആഗോള ജനസംഖ്യയിലെ ക്രൈസ്തവരുടെ എണ്ണം സംബന്ധിച്ച വിശദമായ കണക്കുകളുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്. സിഐഎ വേൾഡ് ഫാക്റ്റ്ബുക്ക്, പ്യൂ റിസർച്ച്, യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് എന്നിവയെ ക്രോഡീകരിച്ച് വിഷ്വല്‍ കാപ്പിറ്റലിസ്റ്റ് എന്ന മാധ്യമമാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്കയാണ് ആഗോള ജനസംഖ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യമെന്ന് വിഷ്വൽ ക്യാപിറ്റലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 185 ദശലക്ഷം ക്രൈസ്തവ വിശ്വാസികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോയില്‍ 118 ദശലക്ഷം ക്രൈസ്തവരുണ്ട്. ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായി വര്‍ദ്ധനവുണ്ട്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൂട്ടക്കൊലകളും അരങ്ങേറുന്ന നൈജീരിയയാണ് ക്രൈസ്തവ ജനസംഖ്യയില്‍ നാലാം സ്ഥാനത്തുള്ളത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം കൂടിയാണ് നൈജീരിയ. 105 മില്യണ്‍ ക്രൈസ്തവരുമായി കോംഗോയാണ് തൊട്ടുപിറകേയുള്ളത്. ഉയർന്ന ജനന നിരക്കു നിലനില്‍ക്കുന്നതിനാല്‍ 2050 പിന്നിട്ടാലും ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിഷ്വൽ ക്യാപിറ്റലിസ്റ്റിന്റെ അനുമാനം. 100 ദശലക്ഷം ക്രൈസ്തവരുള്ള ഫിലിപ്പീന്‍സാണ് ഏഷ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യം. ജനസംഖ്യയുടെ 85.3% ക്രൈസ്തവരുള്ള ഫിലിപ്പീന്‍സ് ആഗോള ക്രൈസ്തവ ജനസംഖ്യയുടെ റാങ്കില്‍ ആറാം സ്ഥാനത്താണ്. 72 ദശലക്ഷം ക്രൈസ്തവരുള്ള ചൈനയും 34 ദശലക്ഷം ഭാരതത്തിലെ ക്രൈസ്തവരുമാണ് ആദ്യ 25-ല്‍ ഇടം നേടിയിരിക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-01-16:20:38.jpg
Keywords: അമേരിക്ക
Content: 25515
Category: 1
Sub Category:
Heading: ടണ്‍ കണക്കിന് പോഷകാഹാരവുമായി 'സമരിറ്റൻസ് പഴ്സ്'; ഗാസയിലെ മനുഷ്യത്വത്തിന്റെ മുഖമായി ക്രൈസ്തവ സംഘടന
Content: ഗാസ/ ജെറുസലേം: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ സംഘർഷ മേഖലയിലുള്ള ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പഴ്സ്. പുതുതായി സ്ഥാപിതമായ ഇസ്രായേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഫൗണ്ടേഷനുമായി സഹകരിച്ചാണ് പ്രമുഖ വചനപ്രഘോഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘടനയായ സമരിറ്റൻസ് പഴ്സ് സഹായമെത്തിക്കുന്നത്. ഉയർന്ന കലോറിയുള്ള ഭക്ഷണ പാക്കറ്റുകൾ, 48 ടണ്ണിലധികം ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തില്‍ ഒരുക്കിയിരിക്കുന്ന വിറ്റാമിൻ-ഫോർട്ടിഫൈഡ് നിലക്കടല ഉള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യ വസ്തുക്കളുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഘടന സഹായമെത്തിച്ചിരിന്നു. ഇത്തരത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ഏഴു കയറ്റുമതികളാണ് ഉണ്ടായിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. സമരിറ്റന്റെ പഴ്സ് സംഘടനയുടെ ഡിസി-8, 757 എന്നീ വിമാനങ്ങളിലാണ് 280,000 പൗണ്ടിലധികം തൂക്കമുള്ള പോഷകസമൃദ്ധമായ ഭക്ഷണ പാക്കറ്റുകൾ എത്തിച്ചത്. സഹായം വിതരണം ചെയ്യുന്നതിനായി വിമാന സർവീസുകൾ തുടരുകയാണെന്നും സംഘടന വ്യക്തമാക്കി. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ വിതരണങ്ങൾ നടത്തുന്നതെന്നു ഫ്രാങ്ക്ലിൻ ഗ്രഹാം ഫേസ്ബുക്കിൽ കുറിച്ചു. ജോർജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ 'മന' (MANA) ആണ് അടിയന്തര പോഷകാഹാര ഉൽപ്പന്നമായ റെഡി-ടു-യൂസ് സപ്ലിമെന്ററി ഫുഡ് (RUSF) സംഘടനയ്ക്കു ലഭ്യമാക്കുന്നത്. ഭക്ഷണ പാക്കറ്റുകൾ ഏറ്റവും ആവശ്യമുള്ളവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങളുടെ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം ദുരിതബാധിതര്‍ക്ക് ഇടയില്‍ ചികിത്സ തുടരുന്നുണ്ടെന്നും പ്രമുഖ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്ലിൻ ഗ്രഹാം വ്യക്തമാക്കി. 2023 ഒക്ടോബറിൽ ഇസ്രായേലും ഹമാസും ആക്രമണങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സമരിറ്റൻസ് പഴ്സ് സഹായം ലഭ്യമാക്കുന്നുണ്ട്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലേ ഇസ്രായേലി സമൂഹത്തിനാണ് ആദ്യം സഹായം ലഭ്യമാക്കിയത്. മെഡിക്കൽ കിറ്റുകൾ, ഭക്ഷണ വിതരണം, 42 ആംബുലൻസുകൾ എന്നിവ അടിയന്തര സേവനത്തിനായി സംഘടന നല്‍കിയിരിന്നു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-01-17:08:25.jpg
Keywords: ഗാസ
Content: 25516
Category: 18
Sub Category:
Heading: സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി തടസങ്ങളും അവ്യക്തതകളും നീക്കണമെന്ന് കെആർഎൽസിസി
Content: കൊച്ചി: ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെആർഎൽസിസി പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കലിൻ്റെ നേതൃത്വത്തിൽ പ്രതിനിധിസംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അവ്യക്തതകൾ പരിഹരിച്ചുകൊണ്ട് 2016 ഫെബ്രുവരി 27ന് പിന്നോക്ക സമുദായ വികസന വകുപ്പ് സ്‌പഷ്ടീകരണ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് അവർ 1947നു മുമ്പ് ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണെന്ന് തെ ളിയിക്കുന്ന രേഖകൾ ഒഴിവാക്കി, ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും റവന്യൂ അധികാരികൾ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാ കുന്ന വസ്തു‌തകളുടെയും അടിസ്ഥാനത്തിൽ സമുദായ അംഗങ്ങൾക്ക് അവരുടെ ജാതി, സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഈ സർക്കുലർ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. 2016 ലെ ഈ സർക്കുലർ സർക്കാർ ഉത്തരവായി പുറപ്പെടുവിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ നാടാർ വിഭാഗം പ്രത്യേകമായി അഭിമുഖീകരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്‌നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
Image: /content_image/India/India-2025-09-02-10:10:04.jpg
Keywords: ലത്തീൻ
Content: 25517
Category: 18
Sub Category:
Heading: മാതൃരൂപതയായ കാഞ്ഞിരപ്പള്ളിയില്‍ പഴയ ഓർമകൾ അനുസ്മരിച്ച് നിയുക്ത ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
Content: കാഞ്ഞിരപ്പള്ളി: നിയുക്ത കല്യാൺ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഇന്നലെ മാതൃ രൂപതയായ കാഞ്ഞിരപ്പള്ളിയിലെത്തി പഴയ ഓർമകൾ നന്ദിയോടെ അനുസ്മരിച്ചു. വാണിയപ്പുരയ്ക്കൽ കുടുംബവും മാതാപിതാക്കളും സഹോദരങ്ങളും തനിക്ക് പ്രഥമ ഭവനവും കാഞ്ഞിരപ്പള്ളി രൂപത രണ്ടാമത്തെ വിശാലമായ കുടുംബവുമാണെന്ന് അദ്ദേഹം പറഞ്ഞു. മേരിമാതാ മൈനർ സെമിനാരി പരിശീലനം മുതൽ ഇന്നേവരെയുള്ള പ്രയാണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം നൽകിയ കരുതലും മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നീ പിതാക്കന്മാരും വൈദികഗണവും സന്യസ്‌തരും വിശ്വാസികളും നൽകിയ കരുതലും പ്രാർത്ഥനകളും വലിയ ബലം പകർന്നു. രൂപതയിൽ വിവിധ ചുമതലകളിൽ ലഭിച്ച അവസര ങ്ങളും പ്രോത്സാഹനങ്ങളും അവിസ്‌മരണീയമായി സൂക്ഷിക്കുന്നു. യുവദീപ്‌തി ഡയറക്ടർ ശുശ്രൂഷയ്ക്കുശേഷം റോമിൽ ഉപരിപഠനത്തിനു പോയി മടങ്ങിയെത്തിയപ്പോൾ മാർ മാത്യു അറയ്ക്കൽ ജുഡീഷൽ വികാരിയായി നിയമിച്ചു. ജനങ്ങളോടൊപ്പം കഴിയാനുള്ള ആഗ്രഹത്തിൽ ഏതെങ്കിലുമൊരു ചെറിയ പള്ളിയിൽ അസിസ്റ്റന്റ് വികാരി സ്ഥാനംകൂടി തരുമോ എന്നു ചോദിച്ചപ്പോൾ അറയ്ക്കൽ പിതാവ് വികാരി സ്ഥാനംതന്നെയാണ് ഏൽപ്പിച്ചത്. തുടർന്ന് പുമറ്റം, ചെന്നാക്കുന്ന്, മുളംകുന്ന് പള്ളികളിൽ വികാരിയായി. നല്ല ബന്ധങ്ങൾ വളർത്തുക മാത്രമല്ല എല്ലാവരെയും തുറവിയോടെ കേൾക്കുക എന്നത് ഒരുപാട് അറിവും അനുഭവവും പകർന്നുകിട്ടാൻ ഇടയായി. രൂപതയിലും പുറത്തും അനേകരുമായി സ്ഥാപിച്ച ആത്മബന്ധമാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുതൽ. രൂപതയിൽ ഇപ്പോൾ വലിയ ചുമതലകൾ വഹിക്കുന്ന വൈ ദികരേറെയും മൈനർ സെമിനാരി പഠനം മുതൽ സഹപാഠികളും സഹപ്രവർത്തകരും ആത്മസ്നേഹിതരുമാണെന്നത് വലിയൊരു ബലമായി മാറി. മാർ ജോസ് പുളിക്കൽ പിതാവുമായി മൈനർ സെമിനാരിയിൽ തുടങ്ങിയ സഹോദരബന്ധം ഇന്നും എന്നും ഊഷ്‌മളമായി സൂക്ഷിക്കുന്നു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാഞ്ഞിരപ്പള്ളി പ്രീസ്റ്റ് ഹോമിൽ കഴിയുന്ന മുൻ മൈനർ സെമിനാരി റെക്ടർ ഫാ. മാത്യു ഏറത്തേടത്തെ സന്ദർശിച്ച് ഇന്നലെ അ നുഗ്രഹം തേടി. പാസ്റ്ററൽ സെൻ്ററിൽ ഒരുക്കിയ സ്വീകരണത്തിനുശേഷം മേജർ ആർ ക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിൽ എട്ടുനോമ്പു തിരുനാൾ പ്രമാണിച്ച് വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണു മടങ്ങിയത്. പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അ ഡ്വ. വി.സി. സെബാസ്റ്റ്യൻ, രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാ ത്യു എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Image: /content_image/India/India-2025-09-02-10:28:01.jpg
Keywords: വാണിയ
Content: 25518
Category: 1
Sub Category:
Heading: അംഗീകാരത്തിന് പിറകെ പോകാതെ എളിമപ്പെടുവാന്‍, യേശുവിന് വിട്ടുകൊടുക്കാന്‍ നമ്മെ തന്നെ അനുവദിക്കണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഏതെങ്കിലുമൊക്കെ അംഗീകാരം കിട്ടാൻവേണ്ടി നാം എത്രമാത്രം ആകുലപ്പെടുന്നുണ്ടെന്നതും, അനാവശ്യമായി നാം എങ്ങനെ നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതും പുനർവിചിന്തനം ചെയ്യണമെന്നും നമ്മോടു സംസാരിക്കാനായി യേശുവിനെ അനുവദിക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഓഗസ്റ്റ് മുപ്പത്തിയൊന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സഹോദരീ സഹോദരങ്ങളെ, കർത്താവിന്റെ ദിനമായ ഞായറാഴ്ച ദിവ്യകാരുണ്യമേശയ്ക്ക് ചുറ്റും ഒരുമിച്ചിരിക്കുന്ന അവസരത്തിൽ, നമ്മോട് സംസാരിക്കാനായി യേശുവിനെ അനുവദിക്കാൻ നമ്മളും തയ്യാറാകണം. അവിടുന്ന് സന്തോഷപൂർവ്വം നമ്മുടെ അതിഥിയായെത്തുകയും നമ്മെ എപ്രകാരമാണ് കാണുന്നത് എന്നത് വിശദീകരിക്കുകയും ചെയ്യും. നമ്മൾ ജീവിതത്തെ ഒരു മത്സരമായി ചുരുക്കുന്നതെങ്ങനെയാണെന്നതും, ഏതെങ്കിലുമൊക്കെ അംഗീകാരം കിട്ടാൻവേണ്ടി നാം എത്രമാത്രം ആകുലപ്പെടുന്നുണ്ടെന്നതും, അനാവശ്യമായി നാം എങ്ങനെ നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതും പുനർവിചിന്തനം ചെയ്യണം, നമ്മെത്തന്നെ അവന്റെ കണ്ണുകൾ കൊണ്ട് കാണുക എന്നത്‌ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വയം വിചിന്തനം ചെയ്ത്, നമ്മുടെ ഹൃദയത്തിന്റെ മുൻഗണനകളെ ചോദ്യം ചെയ്യുന്ന തിരുവചനത്താൽ പിടിച്ചുകുലുക്കപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതും അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയെ വിവരിക്കാനായി "എളിമ" എന്ന വാക്കാണ് അവിടുന്ന് സുവിശേഷത്തിൽ ഉപയോഗിക്കുന്നത് (ലൂക്കാ 14,11). എളിമയെന്നത് യഥാർത്ഥത്തിൽ നമ്മിൽനിന്ന് തന്നെയുള്ള സ്വാതന്ത്ര്യമാണ്. ദൈവരാജ്യവും അവിടുത്തെ നീതിയും യഥാർത്ഥത്തിൽ നമുക്ക് പ്രധാനപ്പെട്ടതായി മാറുകയും, ദൂരേക്ക് നോക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുമ്പോഴാണ് അത് ഉണ്ടാകുന്നത്. ദൈവത്തിന്റെ കണ്ണുകളിൽ ഏറെ വിലപ്പെട്ടവരാണ് തങ്ങളെന്ന് മനസ്സിലാക്കുന്നവർക്കും, തങ്ങൾ ദൈവമകനും മകളുമാണെന്ന് ഉറച്ച ബോധ്യമുള്ളവർക്കും, തങ്ങളെത്തന്നെ മൂല്യമുള്ളവരായിക്കാണാൻ ഏറെ വലിയ കാരണങ്ങളുണ്ട്. സാഹചര്യങ്ങൾ അവനവനുവേണ്ടി ഉപയോഗിക്കുന്നതിന് പകരം ശുശ്രൂഷിക്കാൻ പഠിക്കുമ്പോൾ, അനായാസമായും പ്രത്യേക തന്ത്രങ്ങളൊന്നുമില്ലാതെയും അത് മുൻപന്തിയിലേക്കെത്തുകയും ഉയർന്നുനിൽക്കുകയും ചെയ്യുന്നു. ഏവർക്കും എളിമയുടെ ഒരു കളരിയായി, സ്ഥാനങ്ങൾ പിടിച്ചുവാങ്ങാത്തതും, തന്റെ എളിമയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് യേശുവിന് നമ്മെ പഠിപ്പിക്കാനും സംസാരിക്കാനും കഴിയുന്നതായ ഒരിടമായി സഭ മാറുന്നതിനുവേണ്ടി പ്രിയപ്പെട്ടവരേ, നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-02-11:10:29.jpg
Keywords: പാപ്പ
Content: 25519
Category: 1
Sub Category:
Heading: ബൈബിള്‍ മാസത്തില്‍ ജയിലുകളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ മെക്സിക്കന്‍ സഭ
Content: മെക്സിക്കോ സിറ്റി: ആഗോള കത്തോലിക്ക സഭ ബൈബിള്‍ മാസമായി ആചരിക്കുന്ന സെപ്റ്റംബറില്‍ വിവിധ പരിപാടികളുമായി മെക്സിക്കന്‍ സഭ. ബൈബിൾ മാസാചരണത്തിന്റെ ഭാഗമായി, വിവിധ ജയിൽ കേന്ദ്രങ്ങളിലെ തടവുകാര്‍ക്ക് ബൈബിള്‍ പകർപ്പുകൾ നല്‍കുന്നതിനായി സാൾട്ടില്ലോ രൂപത ഉള്‍പ്പെടെയുള്ള വിവിധ രൂപതകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. 15 വർഷമായി നടത്തിവരുന്ന ഈ പ്രവർത്തനം സാൾട്ടില്ലോയിലെയും മോൺക്ലോവയിലെയും പുരുഷന്മാരുടെ ജയിലുകളിലും സാൾട്ടില്ലോയിലെ വനിതാ ജയിലിലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ജ്യൂവനൈല്‍ ജയിലിലും ഏറെ പ്രയോജനകരമാണെന്ന് ജയിൽ മിനിസ്ട്രിയുടെ കോർഡിനേറ്റർ ഫാ. റോബർട്ട് കൂഗൻ 'എസിഐ പ്രെൻസ'യോട് വിശദീകരിച്ചു. ബൈബിള്‍, വിതരണം ചെയ്യുന്നതിനപ്പുറം പ്രയാസകരമായ സാഹചര്യങ്ങളിൽ യേശുവുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുവാന്‍ സഹായിക്കുകയാണ്. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആളുകൾ യേശുവിനെ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് ഞങ്ങൾ കണ്ടു. അവർ വായിക്കാനും പഠിക്കാനും ബൈബിളുകൾ ആവശ്യപ്പെടുന്നുണ്ട്. പുൽത്തൊട്ടിയിൽ ജനിച്ചതിന്റെയും, കുടുംബത്തിൽ വളർന്നതിന്റെയും, ജോലി ചെയ്യുന്നതിന്റെയും, തലചായ്ക്കാൻ ഇടമില്ലാത്തതിന്റെയും തടവിലാക്കപ്പെടുന്നതും ഉള്‍പ്പെടെ യേശു സ്വയം ജീവിക്കാൻ തിരഞ്ഞെടുത്ത സാഹചര്യങ്ങളുടെ അനുഭവങ്ങൾ പ്രതിഫലിപ്പിക്കുകയാണെന്ന് ഫാ. റോബർട്ട് കൂഗൻ കൂട്ടിച്ചേർത്തു. ദൈവവചനത്തിന് ജീവിതങ്ങളെ എങ്ങനെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങള്‍ തനിക്ക് ഉണ്ടെന്ന് ഫാ. കൂഗൻ പങ്കുവെച്ചു. സെഫെറസോയില്‍ ശിക്ഷയനുഭവിച്ചുക്കൊണ്ടിരിക്കുമ്പോൾ ബൈബിൾ വായിക്കാൻ തുടങ്ങിയ ഒരു മനുഷ്യന്‍ "ദൈവത്തിന്റെ സൗമ്യമായ സാന്നിധ്യം അനുഭവിച്ചതായി" പറഞ്ഞതായും അദ്ദേഹം സ്മരിച്ചു. ആഴ്ചതോറുമുള്ള കുർബാന, കൂദാശകൾ, ബൈബിൾ പഠനം, വിശ്വാസ രൂപീകരണം എന്നിവയുൾപ്പെടെ ഒരു ഇടവകയിൽ കാണുന്നതെല്ലാം ജയിലിലും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫാ. കൂഗൻ പറഞ്ഞു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ ജയില്‍ മിനിസ്ട്രി ശുശ്രൂഷകള്‍ സജീവമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-02-16:05:34.jpg
Keywords: മെക്സി
Content: 25520
Category: 1
Sub Category:
Heading: പശ്ചിമ ആഫ്രിക്കയില്‍ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
Content: ഫ്രീടൌണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണിൽ കത്തോലിക്ക വൈദികൻ ക്രൂരമായി കൊല്ലപ്പെട്ടു. കെനിമയിലെ അമലോത്ഭവ ഇടവക ദേവാലയ വികാരി ഫാ. അഗസ്റ്റിൻ ദൗഡ അമാഡുവാണ് ഓഗസ്റ്റ് 30 പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇടവക സമൂഹത്തിനിടയില്‍ അജപാലന സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ വൈദികനാണ് ഫാ. അഗസ്റ്റിൻ. സിയറ ലിയോണിന്റെ കിഴക്കൻ മേഖലയുടെ തലസ്ഥാനമായ കെനിമയില്‍ ആയുധധാരികൾ നടത്തിയ കടന്നാക്രമണത്തിലാണ് വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രാദേശിക സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ യുവജനങ്ങള്‍ക്കും ദുർബലരായ കുടുംബങ്ങൾക്കും വേണ്ടി സജീവമായി ഇടപെട്ടിരുന്ന വൈദികനായിരിന്നു ഫാ. അഗസ്റ്റിൻ ദൗഡ. അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരായി അദ്ദേഹം ശക്തമായി സ്വരമുയര്‍ത്തിയിരിന്നു. മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ, വഴികാട്ടിയെയും പിതാവിനെയുമാണ് നഷ്ടപ്പെട്ടതെന്നു പ്രദേശത്തെ വിശ്വാസികള്‍ പ്രതികരിച്ചു. കെനിമ രൂപതാനേതൃത്വവും ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ചു. വിശ്വാസികൾ പ്രാർത്ഥനയിലും സമാധാനത്തിലും ഐക്യത്തോടെ തുടരണമെന്നു മോൺ. ഹെൻറി അരുണ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികള്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തു വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്ക്കിടയിലാണ് കൊലപാതകം. പ്രവിശ്യകളിൽ സായുധ കൊള്ളകളും ആക്രമണങ്ങളും പതിവായി വരികയാണ്. കെനിമ മേഖലയിൽ അടുത്തിടെ നിരവധി ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും ഇസ്ലാം മതസ്ഥരുള്ള രാജ്യമാണ് സിയറ ലിയോണ്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-02-17:04:16.jpg
Keywords: വൈദിക
Content: 25521
Category: 1
Sub Category:
Heading: റോം രൂപതയുടെ അജപാലന വര്‍ഷ ഉദ്ഘാടനം സെപ്റ്റംബർ 19ന്
Content: റോം: മാര്‍പാപ്പ രൂപതാധ്യക്ഷനായ ഏക രൂപതയായ റോം രൂപതയുടെ അജപാലന വര്‍ഷ ഉദ്ഘാടനം സെപ്റ്റംബർ 19ന് നടക്കും. അജപാലനം വർഷം രൂപതാമെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പ ഉദ്ഘാടനം ചെയ്യുമെന്ന് റോം വികാരിയാത്താണ് മാധ്യമങ്ങളെ അറിയിച്ചത്. സെപ്റ്റംബർ 19ന് പ്രാദേശിക സമയം വൈകുന്നേരം, 6 മണിക്ക് രൂപത കത്തീഡല്‍ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുക. ഇടവക വികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ റോം രൂപതയിലെ ഓരോ ഇടവകയിൽ നിന്ന് മൂന്നു അല്‍മായ പ്രതിനിധികളും ഉദ്ഘാടന കർമ്മത്തിൽ സംബന്ധിക്കും. കഴിഞ്ഞ ജൂലൈ അവസാന വാരത്തിലും ആഗസ്റ്റ് തുടക്കത്തിലുമായി റോം രൂപത വേദിയായ യുവജന ജൂബിലി കൃപയുടെ ദിനങ്ങളായിരിന്നുവെന്നും റോമിലെ കർദ്ദിനാൾ വികാരി ബൽഡസാരെ റെയ്‌ന അനുസ്മരിച്ചു. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് റോം രൂപതയ്ക്കു കീഴിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-02-20:27:44.jpg
Keywords: റോം
Content: 25522
Category: 1
Sub Category:
Heading: ഇറാഖിൽ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ദേവാലയങ്ങള്‍ തുറന്നു; പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
Content: മൊസൂള്‍: ഇറാഖിലെ മൊസൂൾ നഗരത്തിൽ കത്തോലിക്ക വിശ്വാസികള്‍ക്കായി നിര്‍മ്മിച്ച അൽ-തഹേര ചർച്ച് എന്നറിയപ്പെടുന്ന ഔവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, ഔവർ ലേഡി ഓഫ് ദി അവർ എന്നീ ദേവാലയങ്ങള്‍ പൂർണ്ണമായ പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. സെപ്റ്റംബർ 1 തിങ്കളാഴ്ച നടന്ന ദേവാലയ കൂദാശ തിരുക്കര്‍മ്മത്തിലും മറ്റു ചടങ്ങിലും പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും പുനർനിർമ്മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് മുക്തി നേടി വരുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നാണ് ദേവാലയം തുറന്നത്. മൊസൂളിന്റെ ആത്മാവിലേക്കും അവിടുത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള തിരിച്ചുവരവാണിതെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ പറഞ്ഞു. ഇറാഖിന്റെ പൈതൃകത്തോട് കാണിക്കുന്ന അതേ കരുതൽ ക്രൈസ്തവ സമൂഹത്തിന്റെ പുനരുജ്ജീവനത്തിന് വേണ്ടി വ്യാപിപ്പിക്കണമെന്ന് മൊസൂള്‍ ബിഷപ്പായ ആർച്ച് ബിഷപ്പ് ബെനഡിക്റ്റസ് യൂനാൻ ഹാനോ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. നിനവേയിലെ ജനങ്ങൾക്ക് സര്‍ക്കാരിന്റെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ഇറാഖിലെ ഇന്ന് ഏകദേശം 80% ക്രിസ്ത്യാനികളും അവകാശ ലംഘനങ്ങളും നിഷേധവും അനുഭവിക്കുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് ഹാനോ ചൂണ്ടിക്കാട്ടി. പലരും നാടുകടത്തപ്പെടാൻ നിർബന്ധിതരായി. ഇറാഖി ക്രിസ്ത്യാനികൾ പലയിടങ്ങളിലേക്കും കുടിയേറി. കണ്ണീരിലും വേദനയിലും അവര്‍ തങ്ങളുടെ മാതൃരാജ്യത്തെ ഉപേക്ഷിച്ചു. ഇറാഖിനെ വീണ്ടും ഒരു മനോഹരമായ രാജ്യമായി കാണാനും, മറ്റ് സമുദായങ്ങളിൽ നിന്നുള്ള സഹോദരങ്ങൾക്കൊപ്പം ക്രിസ്ത്യൻ കുട്ടികളെയും സ്വീകരിക്കാൻ കഴിയുമെന്നു ആഗ്രഹിച്ചുകൊണ്ട് തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം ആര്‍ച്ച് ബിഷപ്പ് ഹാനോയും അൽ-സുഡാനിയും മറ്റ് പങ്കാളികളും ചേര്‍ന്ന് പള്ളി മണി മുഴക്കുകയും സമാധാനത്തിന്റെ പ്രതീകമായി ഒലിവ് തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രിയും സംഘവും ഡൊമിനിക്കൻ ആശ്രമത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഔവർ ലേഡി ഓഫ് ദി അവർ ചർച്ച് ദേവാലയ കൂദാശയിലും പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-03-11:30:17.jpg
Keywords: ഇറാഖ
Content: 25523
Category: 1
Sub Category:
Heading: ചാക്രിക ലേഖനത്തില്‍ നിന്നുള്ള പ്രചോദനം; പത്തു ലക്ഷം മരതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ബംഗ്ലാദേശ് സഭ
Content: ധാക്ക: ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ എഴുതിയ ചാക്രിക ലേഖനമായ 'ലൗദാത്തോ സി'യ്ക്കു ഒരു പതിറ്റാണ്ട് പിന്നിട്ട പശ്ചാത്തലത്തില്‍ പത്തു ലക്ഷം മരതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ബംഗ്ലാദേശ് സഭ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, നദികളിലെ മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന തീരദേശ ദക്ഷിണേഷ്യൻ രാഷ്ട്രമാണ് ബംഗ്ലാദേശ്. ഈ പശ്ചാത്തലവും പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്. കോവിഡ് കാലയളവില്‍ തന്നെ ഈ യജ്ഞത്തിന് സഭാനേതൃത്വം തുടക്കമിട്ടിരിന്നു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ദുരന്തസാധ്യതയുള്ള ഒന്‍പതാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. നദികളുടെ മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ഓരോ വർഷവും നൂറുകണക്കിന് ഗ്രാമീണർ നഗരങ്ങളിലേക്ക് കുടിയേറുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ നടപടികളിൽ ഒന്നാണ് മരതൈകള്‍ നടുന്നതെന്നും അതുകൊണ്ടാണ് ബിഷപ്പുമാർ അതിന് മുൻഗണന നൽകുന്നതെന്നും ബംഗ്ലാദേശ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഫാ. തുഷാർ ജെയിംസ് ഗോമസ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ആയിരക്കണക്കിന് ആഭ്യന്തര കുടിയേറ്റക്കാരെ നഗരങ്ങളിലേക്ക് നയിക്കുന്നു. അവരിൽ പലരും കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാണ്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. തങ്ങള്‍ നേരത്തെ നട്ടുപിടിപ്പിച്ച നൂറുകണക്കിന് മരങ്ങളില്‍ ഫലം കായ്ക്കുന്നുണ്ടെന്നു ബംഗ്ലാദേശ് ക്രിസ്ത്യൻ അസോസിയേഷന്റെ സെക്രട്ടറി ജനറൽ കത്തോലിക്കാ ഹേമന്ത കൊറായ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ 'ലൗദാത്തോ സി' തങ്ങള്‍ക്ക് ഒരു സുപ്രധാന മാർഗ്ഗനിർദ്ദേശവും പ്രചോദനവുമാണെന്നും ഹരിതാഭവും വൃത്തിയുമുള്ള ഒരു ലോകത്തിനായി തുടർന്നും സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാജ്ഷാഹി രൂപതയിൽ, രൂപത വൈദികനായ ഫാ. സാഗോർ കൊറായ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4,500 മരതൈ നട്ടുപിടിപ്പിക്കുന്നതിനാണ് നേതൃത്വം നൽകിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-03-13:06:09.jpg
Keywords: ബംഗ്ലാദേ